You are Here : Home / News Plus

നവജാത ശിശുവിനെ കൊന്നത് അമ്മയും മുത്തശ്ശിയും ചേര്‍ന്ന്

Text Size  

Story Dated: Monday, April 23, 2018 09:03 hrs UTC

പുത്തൂരിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അമ്മ പിടിയിൽ. പുത്തൂര്‍ കാരയ്ക്കല്‍ സ്വദേശിനി അന്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ അന്പിളി തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം തുണിയില്‍ കെട്ടി വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ അന്പിളിക്ക് മറ്റൊരു കുഞ്ഞുണ്ട്. രണ്ടാമതൊരുകുട്ടി വേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും ഇതിനിടെ അന്പിളി വീണ്ടും ഗര്‍ഭിണിയായി. ഇതേ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ അന്പിളി അടുത്തുള്ള ആശുപത്രിയില്‍ പോയെങ്കിലും ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഗർഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞ് ജനിച്ചാലുടന്‍ കൊലപ്പെടുത്താന്‍ അന്പിളിയും അമ്മയും ചേര്‍ന്ന് തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വച്ചാണ് അന്പിളി പ്രസവിക്കുന്നത്. പ്രസവം കഴിഞ്ഞപ്പോള്‍ തന്നെ അമ്മയുടെ സഹായത്തോടെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.