പിണറായി കൂട്ടക്കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും മകളെയും വിഷം കൊടുത്ത കൊന്ന കേസിലെ പ്രതിയായ വണ്ണത്താൻ വീട്ടിൽ സൗമ്യ(30)യാണ് ജയില്‍ വളപ്പില്‍ വച്ചു തൂങ്ങിമരിച്ചത്. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു സൗമ്യയ്ക്ക്. ജയില്‍ വളപ്പില്‍ പുല്ലെരിയാന്‍ പോയ ഇവരെ രാവിലെ പത്ത് മണിയോടെയാണ് കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ കെട്ടഴിച്ച് നിലത്തിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും സൗമ്യയുടെ ജീവന് രക്ഷിക്കാനായില്ല. സൗമ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കാമുകന്മാരുമൊത്തുള്ള വഴിവിട്ട ജീവിതത്തിന് തടസമാണെന്ന് വന്നതോടെയാണ് പിതാവിനേയും മാതാവിനേയും മകളേയും സൗമ്യ മാസങ്ങളുടെ ഇടവേളയില്‍ വിഷം കൊടുത്തു കൊന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് തന്റെ കുടുംബത്തെ സൗമ്യ ഇല്ലാതാക്കിയത്
Comments