You are Here : Home / News Plus

വിശ്വാസ വോട്ടെടുപ്പിന് ശബ്ദവോട്ട് പാടില്ലെന്ന് സുപ്രീം കോടതി

Text Size  

Story Dated: Saturday, May 19, 2018 09:15 hrs UTC

പ്രോടാം സ്‌പീക്കര്‍ ജെ.ജി ബൊപ്പയ്യയെ മാറ്റണമെന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെങ്കിലും നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള മറ്റ് മൂന്ന് ആവശ്യങ്ങളിലും അനുകൂല ഉത്തരവ് കിട്ടിയ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. പ്രോടേം സ്‌പീക്കറെ മാറ്റണമെന്ന കപില്‍ സിബലിന്റെയും മനു അഭിഷേക് സിങ്‍വിയുടെയും ആവശ്യത്തോട് ഒരു ഘട്ടത്തില്‍ പോലും സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. മുതിര്‍ന്ന അംഗത്തെ സ്‌പീക്കറാക്കണമെന്ന് ആദ്യം തന്നെ സിബല്‍ വാദിച്ചെങ്കിലും അങ്ങനെ തന്നെ എപ്പോഴും വേണമെന്നില്ലല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ പൂര്‍വ്വകാല ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തപ്പോള്‍, അങ്ങനെയെങ്കില്‍ ബൊപ്പയ്യയുടെ ഭാഗം കൂടി കേള്‍ക്കാതെ പറ്റില്ലെന്നും വിശ്വാസ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതോടെ പ്രോടേം സ്‌പീക്കറെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്മാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.