മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി സ്വദേശി നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിസാറിന് കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അനൂപ് കൊലയാളികൾക്ക് സഹായം ചെയ്തെന്നും പൊലീസ് പറയുന്നു. നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ ആലപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാജഹാൻ, ഷിയാസ് സലീം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐയുടെ പ്രധാന പ്രവർത്തകരാണ് പിടിയിലായവരെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
Comments