മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിൻറെ സസ്പെൻഷൻ സർക്കാർ നീട്ടി. നാലു മാസത്തേക്കു കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അനുവാദമില്ലാത്ത പുസ്കമെഴുതിയതെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്പെന്റ് ചെയ്തത്. എട്ടുമാസമായി സസ്പെൻഷനിൽ കഴിയുകയാണ് ജേക്കബ് തോമസ്.
Comments