അവസാന പരീക്ഷണ പറക്കലിലും വിജയം കണ്ട കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി. കിയാൽ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഒന്‍പത് ആഭ്യന്തര കമ്പനികള്‍ താല്പര്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ 20 നായിരുന്നു എയർ ഇന്ത്യ എക്സ്പ്രപ്രസിന്റെ 200 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം കണ്ണൂരിൽ എത്തിയത്. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടമ്പയും മറികടക്കുകയായിരുന്നു. വിമാനത്താവളത്തിന് മുകളിൽ ആറ് തവണ പരീക്ഷണ പറക്കൽ നടത്തിയാണ് ശേഷമായിരുന്നു വിമാനം റൺവേയിൽ ഇറങ്ങിയത്. ലാൻഡ് ചെയ്ത വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയായിരുന്നു സ്വീകരിച്ചതും.
Comments