You are Here : Home / News Plus

മാഞ്ചില്‍ വ്യാജ ഏറ്റമുട്ടല്‍ കേസിലെ പ്രതികളായ ഏഴ് സൈനകര്‍ക്ക് ജീവപര്യന്തം

Text Size  

Story Dated: Thursday, November 13, 2014 07:44 hrs UTC

കശ്മീര്‍ താഴ്വരയില്‍ ഏറെ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയ മാഞ്ചില്‍ വ്യാജ ഏറ്റമുട്ടല്‍ കേസിലെ പ്രതികളായ ഏഴ് സൈനകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവരില്‍ രണ്ട് പേര്‍ സൈനിക ഓഫീസര്‍മാരാണ്.

ശിക്ഷിക്കപ്പെട്ട സൈനികരുടെ എല്ലാ ആനുകൂല്യങ്ങളും മരവിപ്പിച്ചിക്കാനും സൈനിക കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഈ കേസിന്റെ കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികള്‍ തുടങ്ങിയത്. നാട്ടുകാരെ കൊലപ്പെടുത്തിയതിലും പിന്നീട് ഇവരെ പാക് തീവ്രവാദികളായി ചിത്രീകരിച്ചതിലും സൈനികര്‍ കുറ്റക്കാരാണെന്ന് സൈനിക കോടതി കണ്ടെത്തിയിരുന്നു.

2010 ഏപ്രില്‍ 30നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മാഞ്ചില്‍ സെക്ടറില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായി സൈന്യം അവകാശപ്പെടുകയായിരുന്നു. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട തകര്‍ക്കത്തെ തുടര്‍ന്ന് ഇവരെ മൂന്നുപേരെയും അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.