ടൊറന്റോ: ട്രക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പൽവീന്ദർ സിങ്ങാണ് മരിച്ചത്. ചൊവ്വാഴ്ച ഡോൺവുഡ്സ് കോർട്ടിലെ വീട്ടിൽ വച്ചാണ് ഇയാൾക്കു നേരെ അക്രമമുണ്ടായത്. സംഭവത്തിൽ 18, 19 വയസ് പ്രായമുള്ള രണ്ട് പേര് പൊലീസിൽ കീഴടങ്ങി. വെടിവയ്പിനു ശേഷം മൂന്നു പേർ വാഹനത്തില്‍ കയറി രക്ഷപ്പെടുന്നതു കണ്ടതായി ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു. ബ്രാംപ്ടൻ മേഖലയിൽ ഈ വർഷം ഉണ്ടാകുന്ന പതിനൊന്നാമത്തെ കൊലപാതകമാണു പൽവീന്ദർ സിങ്ങിന്റേത്. 2009 ലാണ് പൽവീന്ദർ കാനഡയിലെത്തിയത്.
Comments