ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രമായ മാട്ടിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. ഇരുന്നൂറിലധികം പേർക്ക് പൊള്ളലേറ്റു. ഇവരിൽ 23 പേർ കുട്ടികളാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തീയിൽ നിന്ന് രക്ഷപ്പെടാനായി കടലിൽ ചാടിയ എഴുന്നുറിലധികം പേരെ തീര സംരക്ഷണ സേനയും അഗ്നിശമന സേനയും രക്ഷപ്പെടുത്തി. അതേസമയം കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുന്നതിനാൽ തീ അതിവേഗം പടരുകയാണെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി
Comments