You are Here : Home / News Plus

ആധാര്‍, ജനസംഖ്യ രജിസ്‌ട്രേഷന്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Text Size  

Story Dated: Friday, November 07, 2014 04:27 hrs UTC

ആധാര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയിലേക്ക് പേരുകള്‍ ചേര്‍ക്കുന്നത് അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. വിവിധ സാമൂഹികക്ഷേമ പദ്ധതികളുമായി ഇവ ബന്ധപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് വേഗത്തിലാക്കുന്നതിന് വേണ്ടിയാണിത്. കേരളം, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളില്‍ പേരുചേര്‍ക്കല്‍ 90 ശതമാനം പൂര്‍ത്തിയായി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പേരുചേര്‍ക്കല്‍ തുടങ്ങിയിട്ടുണ്ട്. 34 കോടി ജനങ്ങളുള്ള ഈ നാലു സംസ്ഥാനങ്ങളില്‍ ആകെ 8.93 കോടി പേര്‍ക്ക് മാത്രമാണ് ആധാര്‍ നമ്പറുകള്‍ നല്‍കിയത്.

പ്രധാനമന്ത്രി ധന്‍ യോജന, തൊഴിലുറപ്പു പദ്ധതി, പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പുകള്‍, നേരിട്ട് പണം പദ്ധതി, പ്രോവിഡന്റ് ഫണ്ട്, സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ രേഖപ്പെടുത്തല്‍ സംവിധാനം എന്നിവയ്ക്ക് ആധാര്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.