ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിത നീക്കത്തിലൂടെ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു എന്നിവര്‍ക്ക് ഇതേകുറിച്ച് അറിയാമായിരുന്നെന്നും വെളിപ്പെടുത്തലിലുണ്ട്. ഓപറേഷന് ജന്മഭൂമി എന്ന പേരില്‍ കോബ്രപോസ്റ്റ് നടത്തിയ ഒളികാമറ അന്വേഷണത്തിലാണ് വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.അദ്വാനിക്കു പുറമെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാഭാരതി, സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര, വിനയ് കത്യാര്‍ തുടങ്ങിയവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും ഇവര്‍ വെളിപ്പെടുത്തി.ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഉള്‍പെട്ട 23 പേരുടെ അഭിമുഖത്തിലാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്. അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും കോബ്ര പോസ്റ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.വിദഗ്ധ പരിശീലനം നേടിയ ആര്.എസ്.എസ്, ബജ്റംഗ്ദള്‍, ശിവസേന പ്രവര്‍ത്തകരാണ് ബാബരി മസ്ജിദ് തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ടത്. മസ്ജിദ് തകര്‍ക്കാന്‍ 1990ല്‍ നടത്തിയ ആദ്യശ്രമം പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നുവെന്ന വിവരവും വെബ്സൈറ്റ് പുറത്തുവിട്ടു. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.
Comments