മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകക്കേസിൽ അന്വേഷണസംഘം ആദ്യകുറ്റപത്രം സമർപ്പിച്ചു. പളളുരുത്തി സ്വദേശി ഷഹീമാണ് അഭിമന്യുവിനെ വധിച്ചതെന്നാണ് കണ്ടെത്തൽ. മൊഴികളും ശാസ്ത്രീയ രേഖകളുമടക്കം 1500 പേജുകൾ വരുന്നതാണ് എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ടി എസ് സുരേഷ്കുമാർ സമർപ്പിച്ച ആദ്യ കുറ്റപത്രം . കൃത്യത്തിൽ പങ്കെടുത്തവരും സംഭവ സമയം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നവരുമായ 19 പ്രതികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments