സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചതിൽ അസൂയ പൂണ്ടാണ് കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ.ബാലൻ. പ്രളയക്കെടുതി നേരിടുന്നതിന് വിദേശത്ത് പോകാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി സംസ്ഥാനസർക്കാരിന് ഉറപ്പ് നൽകിയിരുന്നതായും എ.കെ.ബാലൻ വെളിപ്പെടുത്തി.ഇത് തടയാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും ബാലൻ ആരോപിച്ചു. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതുമൂലം 5000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായതെന്ന് എ കെ ബാലന് പറഞ്ഞു. 'മുഖ്യമന്ത്രിക്ക് നൽകിയ വാക്ക് പ്രധാനമന്ത്രി നിർലജ്ജം ലംഘിച്ചു. കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ടാണ്. ഇത് ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം' : എ.കെ. ബാലന് പറഞ്ഞു.
Comments