പന്തളം∙ ശബരിമല നട അടച്ചിടാൻ അവകാശമുണ്ടെന്നു പന്തളം രാജകുടുംബം. അവകാശമുള്ളതുകൊണ്ടാണു തന്ത്രിക്കു കത്ത് നൽകിയതെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവർമ പറഞ്ഞു. സംശയമുള്ളവർക്കു പഴയ ഉടമ്പടി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല ദർശനത്തിന് ഇന്ന് ഇതുവരെ എത്തിയത് നാലു യുവതികൾ. ഉച്ചയോടെ എത്തിയ യുവതിയെ മരക്കൂട്ടത്ത് വച്ച് പ്രതിഷേധക്കാർ തടഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നാലു പേരും ആന്ധ്രാ സ്വദേശികളാണ്. രാവിലെ, ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷനുമാണ് ഇന്ന് ആദ്യമായി മലകയറാനെത്തിയ യുവതികൾ. പ്രതിഷേധക്കാർ നടപ്പന്തലിൽ വച്ചു തടഞ്ഞതിനെ തുടർന്നു പൊലീസ് ഇവരെ തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ മറ്റൊരു ആന്ധ്രാ സ്വദേശിനി ആർ. ബാലമ്മയുടെ പ്രായത്തിൽ സംശയത്തെ തുടർന്നു പ്രതിഷേധക്കാർ തടഞ്ഞു
Comments