കാവ്യപീഡനങ്ങളുടെ കാലം
ഭൂലിഖിതങ്ങൽ
തിരിച്ചറിയാത്ത നേതാക്കന്മാർ
മാറിനിൽക്കെടാ
വെട്ടിനിരത്തും ഞാൻ
എന്നലറിയാലത്ത്
എല്ലാവർക്കും മനസിലാകുന്ന
ജനകീയ കാവ്യം
ആൽബെർട്ട് കാമുവും
ഉട്ടൊപ്പ്യായും എന്നൊക്കെ
കുത്തിക്കുറിച്ചിട്ടു
വെറുതെ നബരും
ഫുട്ട് നോട്ടും എഴുതിയാലത്
ഈഗോയുള്ളവർ ജാടകാണിക്കുന്ന
ഒരത്ത്യന്താധുനികം
പുന്നെല്ലിൻ പാടത്തിലെന്നുമെന്നും
പൊൻകതിർ വീശുന്നു പൊൻപുലരി
എന്നു പാടിയാലത്
പെണ്ണെഴുത്ത് , പൈങ്കിളി
എന്നെ കൊന്നതും
എൻറെ ശവത്തിൻറെ
ചുണ്ടുകളിൽ
അവസാനമായി ഉമ്മവെച്ചതും
റബ്ബർവെട്ടുകാരാൻ അബൂബേക്കറല്ല
എൻറെ പ്രിയ കാമുകനും
സ്ഥലത്തെ പ്രധാന ദിവ്യനുമായ
പ്രേമചന്ദ്രനാണ് എന്ന്
പുതിയ മലയാള ഫോണ്ടിൽ
ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയിതാലോ
പക്കാ പോസ്റ്റ് മോഡേൻ
കവിതക്കും
കവികളുടെ പീഡനം
Comments