ബാർട്ടൊ (ഫ്ലോറിഡ) ∙ സഹപാഠികളായ 15 വിദ്യാർഥികളെ വധിക്കുന്നതിന് ഗൂഡാലോചന നടത്തുകയും പദ്ധതി തയാറാക്കുകയും ചെയ്ത മിഡിൽ ക്ലാസ് വിദ്യാർഥികളായ 11ഉം 12ഉം വയസ്സായ രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തതായി ബാർട്ടൊ പൊലീസ് ചീഫ് ജൊ ഹാൾ വെളിപ്പെടുത്തി.
കത്രികകളും കത്തികളും പിസാ കട്ടറും ഉപയോഗിച്ച് കുട്ടികളെ വധിച്ചു ശരീര ഭാഗങ്ങൾ വേർപെടുത്തുന്നതിനാണു കുട്ടികൾ പ്ലാൻ ചെയ്തിരുന്നതെന്നും ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്കൂളിന്റെ മാപ്പും കുട്ടികൾ പരസ്പരം കൈമാറിയ ടെക്സ്റ്റ് സന്ദേശങ്ങളും കണ്ടെത്തിയതായും ചീഫ് പറഞ്ഞു.
സാത്താൻ ആരാധകരായ ഈ കുട്ടികൾ മറ്റുള്ളവരെ കൊലപ്പെടുത്തി രക്തം കുടിക്കുന്നതിനും പദ്ധതിയിട്ടിരുന്നതായി ചീഫ് അറിയിച്ചു. കുട്ടികളുമായി ഒരു രാത്രി മുഴുവൻ ഇന്റർവ്യു നടത്തിയ ശേഷമാണു കാര്യങ്ങൾ ശരിയാണെന്നു ബോധ്യപ്പെട്ടതെന്നും ചീഫ് അറിയിച്ചു.
സ്കൂളിന്റെ ബാത്ത് റൂമിൽ മൂന്നു കുട്ടികളേയും ഒരേ സമയത്തു കണ്ടെത്തിയത് സ്കൂൾ വൈസ് പ്രിൻസിപ്പലായിരുന്നു.
Comments