റ്റിയൂഷന് ഫീസ് അനധികൃത കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായി ബാധമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, June 10, 2014 10:59 hrs UTC
ഫ്ളോറിഡാ : സംസ്ഥാനത്ത് കോളേജുകളിലും, വിദ്യാലയങ്ങളിലും നിലവിലുള്ള ഫീസ് അനധികൃത കുടിയേറ്റ മാതാപിതാക്കളുടെ മക്കള്‍ക്കും ബാധകമാക്കികൊണ്ടുള്ള ബില്ലില്‍ ഫ്ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്കോട്ട് ഇന്ന് ഒപ്പുവെച്ചു.
ചരിത്ര പ്രധാനമായ ബില്ലില്‍ ഒപ്പുവെക്കുവാന്‍ കഴിഞ്ഞതില്‍ ഹൗസ് സ്പീക്കറും, ഗവര്‍ണ്ണറും അഭിമാനം കൊള്ളുന്നു എന്ന് ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
ഫ്ളോറിഡായിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ ഫീസ് ബാധകമാക്കണമെന്ന് ദീര്‍ഘനാളുകളായി ഉന്നയിക്കപ്പെട്ടിരുന്ന ആവശ്യമാണ് ഇന്ന് ഗവര്‍ണ്ണര്‍ ഒപ്പു വെച്ചതോടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഇതൊടെ അനധികൃത കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളുടെ ഫീസില്‍ ഗണ്യമായ കുറവു ഉണ്ടാകും. ഗ്രാജുവേഷന് മുന്‍പ് ഫ്ളോറിഡായിലെ സ്ക്കൂളുകളില്‍ മൂന്നുവര്‍ഷമെങ്കിലും പഠിച്ചിരിക്കണമെന്ന നിബന്ധന ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ റിക്ക് സ്ക്കോട്ട് ഈ ബില്ലിനെ 2011 ല്‍ ശക്തമായി എതിര്‍ത്തിരുന്നു. 2014 ല്‍ വീണ്ടും ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാലാണ് വോട്ടുബാങ്കിനെ ലക്ഷ്യമാക്കി ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.
അനധികൃത കുടിയേറ്റക്കാര്‍ക്കു ഡ്രൈവിങ് ലൈസെന്‍സ് നല്കുന്ന ബില്ലിനെ കഴിഞ്ഞ വര്‍ഷം ഗവര്‍ണ്ണര്‍ വീറ്റൊ ചെയ്തിരുന്നു.
അനധികൃതമായി കുടിയേറിയവര്‍ക്ക് ജനിച്ച മക്കളുടെ വിദ്യാഭ്യാസചിലവുകള്‍ ഗണ്യമായി കുറയുമെന്നതിനാല്‍ ഗവര്‍ണ്ണറുടെ നടപടിയെ പൊതുവെ എല്ലാവര്ക്കും സ്വാഗതം ചെയ്തിട്ടുണ്ട്.
Comments