ഷിക്കാഗോ . ഫെബ്രുവരി 12 ന് കോളേജ് പാര്‍ട്ടി കഴിഞ്ഞു പുറത്തിറങ്ങിയ പ്രവീണ്‍ വര്‍ഗീസിന്റെ മൃതദേഹം അഞ്ച് ദിവസങ്ങള്‍ക്കുശേഷം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിനു സമീപം കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നുളള വാദത്തിന് തെളിവുകളുമായി പ്രവീണിന്റെ മാതാവ്.
പ്രവീണിന്റെ മരണകാരണം കഠിനമായ തണുപ്പിനെ അതിജീവിക്കുവാന്‍ സാധിക്കാതിരുന്നതിനാല്‍ ഹൈപോ തെര്‍മിയ മൂലമാണെന്നായിരുന്നു കാര്ബണ്ഡൈയില് പൊലീസിന്റെ റിപ്പോര്‍ട്ട്.
രാത്രി പാര്‍ട്ടി കഴിഞ്ഞ് പ്രവീണിന് റൈഡ് നല്കിയ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി അര്‍ദ്ധരാത്രി മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്ക്കുന്ന കാട്ടിലേക്ക് ഓടിമറഞ്ഞു എന്നാണ് വാഹനത്തിന്റെ ഉടമ പൊലീസില്‍ ഹാജരായി നല്കിയ വിവരം.
ഇന്‍ഡിപെന്‍ഡ്ന്റ് ഷിക്കാഗോ ഒട്ടോപ്സി സെന്റര്‍ സ്ഥാപകന്‍ പറഞ്ഞത്. പ്രവീണിന്റെ മുഖത്തും തലയിലും ശക്തമായ അടിയേറ്റാല്‍ ഉണ്ടാകുന്ന മുറിവുകള്‍ കാണാന്‍ കഴിഞ്ഞു എന്നാണ്. അതോടൊപ്പം തുടയിലും കാലിലും മുറിപാടുകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രവീണിന്റെ മാതാവും നേഴ്സുമായ ലവ്ലി മകന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തണമെന്നും ഇതൊരു അസ്വഭാവിക മരണമാണെന്നും നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. മലയാളി കമ്മ്യുണി ഒത്തൊരുമിച്ചു ഈ സംഭവത്തിന്റെ ദുരൂഹത മറനീക്കി പുറത്തു കൊണ്ടുവരുന്നതിനു ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. മകന്റെ മരണത്തിന്റെ കാരണം കണ്ടെത്തുന്നതിന് അവസാനശ്വാസം വരെ പോരാടുമെന്ന് പ്രവീണിന്റെ മാതാവ് ലവ്ലി പറഞ്ഞു.
Comments