You are Here : Home / USA News

വിശ്വാസികളുടെ ചിത്രങ്ങള്‍ സാക്ഷ്യം നിര്‍ത്തി പുരോഹിതര്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടത്തി

Text Size  

Story Dated: Monday, April 13, 2020 12:14 hrs UTC

 
ഏബ്രഹാം തോമസ്
 
 
അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ നടപടികള്‍ സ്വീകരിക്കുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കും. അഞ്ചോ പത്തോ പേരിലധികം സംഘം കൂടാനാവില്ല എന്ന ഡാലസ് കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സിന്റെ വ്യത്യസ്ത ഓര്‍ഡറുകള്‍ പാലിച്ച് നോര്‍ത്ത് ടെക്‌സസ് നഗരങ്ങളിലെ പ്രേക്ഷിത സമൂഹം വിശുദ്ധ വാരത്തിന്റെയും ഈസ്റ്ററിന്റെയും ശുശ്രൂഷകള്‍ക്ക് വ്യത്യസ്ത സമീപനം സ്വീകരിച്ചു.
 
ഫ്രിസ്‌കോയിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ വിശ്വാസികള്‍ സാധാരണ ഇരിക്കാറുള്ള സീറ്റുകളില്‍ അവരുടെ കുടംബങ്ങളുടെ ഫോട്ടോകള്‍ വച്ച് അവയെ സാക്ഷ്യം നിര്‍ത്തി റവ.ക്ലേടണ്‍ എല്‍ടണ്‍ വിശുദ്ധവാര, ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടത്തി. എര്‍വിംഗ് കത്തോലിക്ക പള്ളിയിലെ വൈദികന്‍ സൈക്കിളില്‍ തന്റെ ഇടവകാംഗങ്ങളുടെ വീടുകള്‍ക്ക് മുന്നിലെത്തി ലഘുലേഖകള്‍ ഡോര്‍ നോബുകളില്‍ വച്ച് വിതരണം ചെയ്തു.
വാക്‌സഹാച്ചിയിലെ ബൈബിള്‍ ചര്‍ച്ചില്‍ ഡ്രൈവ് ത്രൂ ആയി അകലം പാലിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ശുശ്രൂഷകള്‍ കാണാന്‍ ഭക്തര്‍ക്ക് അവസരം ഒരുക്കി. പള്ളിയുടെ മുന്നില്‍ പാസ്റ്റര്‍ ബ്രൂസ് നിമ്മര്‍മാന്‍ നിലകൊണ്ട് പ്രാര്‍ത്ഥനകള്‍
 
നടത്തി. 20 കാറുകള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. പാര്‍ക്കിംഗ് ലോട്ടില്‍ 130 വാഹനങ്ങള്‍ നിറഞ്ഞു, ഡയറക്ടര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ജിം മാര്‍ക്ക്‌സ് പറഞ്ഞു.
 
സാന്‍ ഹുവാന്‍ ഡിയാഗോ കാത്തലിക് ചര്‍ച്ച്, ഡാലസിലെ ഫാ.ഹേസസ് ബെല്‍മോണ്ടേ തനിക്ക് ലഭിക്കുന്ന ഫോണ്‍ കോളുകളില്‍ ഏറെയും വാടക നല്‍കാന്‍ പണത്തിനും ആഹാരത്തിനും വേണ്ടിയാണെന്ന് പറഞ്ഞു. നൂറുശതമാനവും ഹിസ്പാനിക്കായ ചര്‍ച്ച് അംഗങ്ങള്‍ ദരിദ്രരാണ്, ചിലര്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരും. ഒരു വേതന തുകയില്‍ നിന്ന് മറ്റൊരു വേതന തുകയിലേക്ക് ജീവിച്ചിരുന്ന ഇവരുടെ വരുമാനം പെട്ടെന്ന് നിലച്ചു. എന്തു ചെയ്യണമെന്നറിയാതെ വലയുന്ന ഇവരുടെ ഏക ആശ്രയം തങ്ങളുടെ പള്ളിയിലെ പുരോഹിതനാണ്. ബെല്‍മോണ്ടേ പറയുന്നത് തന്റെ ഇടവകാംഗങ്ങളെയാണ് ഇന്നത്തെ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് എന്നാണ്. സാധാരണ ഞായറാഴ്ചകളിലെ ദിവ്യബലികളില്‍ 8,000 ത്തോളം വിശ്വാസികള്‍ സംബന്ധിക്കുന്ന ദേവാലയമാണിത്. സ്പാനിഷ് ഭാഷയില്‍ നടത്തുന്ന ശുശ്രൂഷകളാണ് വിശ്വാസികളെ ആകര്‍ഷിക്കുന്നത്. ചര്‍ച്ച് ബില്‍ഡിംഗ് തുറന്നിട്ടില്ലെങ്കിലും സഹായം എത്തിക്കുവാന്‍ എപ്പോഴും ചര്‍ച്ചിന് തുറന്ന മനസാണെന്ന് ബെല്‍മോണ്ടെ പറഞ്ഞു.
 
കവാടങ്ങള്‍ തുറക്കൂ. അവര്‍ അകത്ത് പ്രവേശിക്കട്ടെ, എന്ന വാക്യങ്ങളോടെയാണ് നോര്‍ത്ത് ഡാലസിലെ ടെമ്പിള്‍ ഇമ്മാനുവേലിലെ റാബ്ബി ഡേവിഡ് സ്‌റഅറേണ്ടിന്റെ സൂമിലെ വീഡിയോ കോണ്‍ഫറന്‍സ് പെഹസ ബുധനാഴ്ച വൈകീട്ട് ആരംഭിച്ചത്. പാസ്സോ വറിന് ടെമ്പിളിന്റെ കതകുകള്‍ ഗവണ്‍മെന്റ് അധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച് അടഞ്ഞു കിടന്നു. 250 ല്‍ അധികം വിശ്വാസികള്‍ വീഡിയോ കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുത്തു. ഫെയ്‌സ്ബുക്കില്‍ 800 ല്‍ അധികം പേര്‍ അന്നു തന്നെ കണ്ടു. നമ്മെളെല്ലാവരും യഥാര്‍ത്ഥത്തില്‍ ഒരു ഭവനത്തില്‍ തന്നെയാണ് എന്ന സന്ദേശമാണ് റാബ്ബി സ്റ്റേണ്‍ നല്‍കിയത്.
 
ഓക് ക്ലിഫിലെ ക്ലിഫ് ടെമ്പിള്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ റവ.ബ്രെന്റ് ഡൂഗല്‍ കുറെ വര്‍ഷങ്ങളായി ശുശ്രൂഷകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 120 വര്‍ഷമായി രംഗത്തുള്ള ദേവാലയത്തില്‍ നിന്ന് ഈസ്റ്റര്‍ സന്ദേശം നല്‍കാന്‍ താന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നു അപ്പോഴാണ് ഡാലസ് കൗണ്ടിയുടെ ഷെല്‍ട്ടര്‍ ഇന്‍പ്ലെയ്‌സ് ഓര്‍ഡര്‍ വന്ന് എല്ലാം തകിടം മറിച്ചതെന്നും ഡൗഗല്‍ പറയുന്നു. പള്ളി അടച്ചതിന് ശേഷവും രണ്ട് ഡസന്‍ വോളന്റിയര്‍മാര്‍ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുന്നു. ഫോണ്‍ കോളുകള്‍, ഈമെയിലുകള്‍, ടെക്‌സറ്റ് മെസ്സേജുകള്‍, സൂം വീഡിയോകള്‍ ഇവയിലൂടെ വിശ്വാസികളുമായി ബന്ധം പുലര്‍ത്തുന്നു എന്ന് ഡൂഗല്‍ പറഞ്ഞു.
നോര്‍ത്ത് ടെക്‌സസിലെ മുഖ്യധാരാ ആരാധനാലയങ്ങളില്‍ ചിലത് കൊറോണ വൈറസ് ഭീതിയില്‍ തിരുവാര ശുശ്രൂഷകള്‍ നടത്തിയതിനെകുറിച്ചുള്ള വിവരങ്ങളാണ് മുകളില്‍ നല്‍കിയത്. പ്രവാസികളുടെ ആരാധനാലയങ്ങളും ലൈവ് ടെലികാസ്‌റഅറിംഗ്, ടെലികോണ്‍ഫറന്‍സിംഗ്, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയിലൂടെ വിശ്വാസികള്‍ക്ക് ശുശ്രൂഷകളില്‍ സംബന്ധിക്കുവാന്‍ അവസരം ഒരുക്കി.
 
Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.