പാരിസ്: ഓണ്‍ലൈനിൽ കത്തി വാങ്ങുക, അതുകൊണ്ട് സ്കൂളിലെത്തി ആളുകളെ കുത്തിക്കൊല്ലുക, ഇതൊന്നും ഇനി നടക്കില്ലെന്നുറപ്പാക്കാൻ വടിയെടുത്തിരിക്കുകയാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ.
കിഴക്കൻ ഫ്രാൻസിലെ സ്കൂളിൽ 14 വയസ്സുള്ള വിദ്യാർഥി ജീവനക്കാരിലൊരാളെ കുത്തിക്കൊന്നതിനു പിന്നാലെയാണ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കണമെന്ന് മക്രോ ആവശ്യപ്പെട്ടത്. അതു വിജയം കണ്ടില്ലെങ്കിൽ ഫ്രാൻസിലെങ്കിലും നടപ്പാക്കും. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫ്രാൻസിൽ സമൂഹമാധ്യമ നിരോധനം വൈകാതെ പ്രാബല്യത്തിലാക്കാനാണ് മക്രോ ആലോചിക്കുന്നത്.