“ബിജെപി കിച്ചൻ ക്യാബിനറ്റായി മാറി” രാജീവ് ചന്ദ്രശേഖറിനെതിരെ കോർ കമ്മിറ്റിയില്‍ രൂക്ഷ വിമർശനം

ബിജെപിയിൽ ഉൾപാർട്ടി കലഹം പുകയുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ല. എല്ലാത്തിനേയും കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാർട്ടിയെ തകർക്കും. ഹിന്ദുത്വയാണ് പാർട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്നും മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോർ കമ്മിറ്റിയില്‍ പറഞ്ഞു.

നേതൃത്വത്തിനെതിരെ മുരളീധര പക്ഷവും രൂക്ഷ വിമർശനമാണ് കോർ കമ്മറ്റിയില്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ ചില മുൻ സംസ്ഥാന അധ്യക്ഷൻമാരെ മാത്രം വിളിക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് സി. കൃഷ്ണകുമാർ ചോദിച്ചു. സംസ്ഥാന നേതൃയോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻമാരെ വിളിക്കുന്നതാണ് കീഴ്വഴക്കം. ചിലരെ മാത്രം ഒഴിവാക്കുന്നത് പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും. ഇപ്പോൾ നടക്കുന്നത് പാർട്ടിയുടെ സിസ്റ്റത്തിനെതിരെയുള്ള കാര്യങ്ങൾ. ഇപ്പോൾ പല യോഗങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണെന്നും നേതാക്കള്‍ പറഞ്ഞു.

പ്രസിഡന്റിനേക്കാൾ വലിയ സൂപ്പർ പ്രസിഡന്റായി എം.ടി. രമേശ് മാറുന്നുവെന്ന് പി. സുധീർ ആരോപിച്ചു. അമിത്ഷാ തിരുവനന്തപുരത്ത് വരുന്ന കാര്യം എം.ടി. രമേശ് നേതൃയോഗത്തിൽ പ്രസംഗിക്കുമ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് സുധീർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് സംഘടനാ കാര്യങ്ങൾ തീരുമാനിക്കാൻ ആര് അധികാരം നൽകിയെന്നും ചോദ്യം ഉയർന്നു. ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പി.കെ. കൃഷ്ണദാസ് വിഭാഗത്തിൻ്റെ നേതാവായി മാറി. പാർട്ടി കിച്ചൻ ക്യാബിനറ്റായി മാറി. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ അറിയാത്തവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ജില്ല പ്രസിഡൻ്റുമാരെ സംസ്ഥാന പ്രസിഡൻ്റ് പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല. 14 ജില്ലാ ഇൻചാർജുമാരിൽ 12 പേരും പി.കെ. കൃഷ്ണദാസ് വിഭാഗത്തിലുള്ളവരാണ്. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഒരു കാര്യത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനമുണ്ടായി.

ബിജെപിയിൽ ഉൾപാർട്ടി കലഹം പുകയുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ല. എല്ലാത്തിനേയും കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാർട്ടിയെ തകർക്കും. ഹിന്ദുത്വയാണ് പാർട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്നും മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോർ കമ്മിറ്റിയില്‍ പറഞ്ഞു.

നേതൃത്വത്തിനെതിരെ മുരളീധര പക്ഷവും രൂക്ഷ വിമർശനമാണ് കോർ കമ്മറ്റിയില്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ ചില മുൻ സംസ്ഥാന അധ്യക്ഷൻമാരെ മാത്രം വിളിക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് സി. കൃഷ്ണകുമാർ ചോദിച്ചു. സംസ്ഥാന നേതൃയോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻമാരെ വിളിക്കുന്നതാണ് കീഴ്വഴക്കം. ചിലരെ മാത്രം ഒഴിവാക്കുന്നത് പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും. ഇപ്പോൾ നടക്കുന്നത് പാർട്ടിയുടെ സിസ്റ്റത്തിനെതിരെയുള്ള കാര്യങ്ങൾ. ഇപ്പോൾ പല യോഗങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണെന്നും നേതാക്കള്‍ പറഞ്ഞു.

പ്രസിഡന്റിനേക്കാൾ വലിയ സൂപ്പർ പ്രസിഡന്റായി എം.ടി. രമേശ് മാറുന്നുവെന്ന് പി. സുധീർ ആരോപിച്ചു. അമിത്ഷാ തിരുവനന്തപുരത്ത് വരുന്ന കാര്യം എം.ടി. രമേശ് നേതൃയോഗത്തിൽ പ്രസംഗിക്കുമ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് സുധീർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് സംഘടനാ കാര്യങ്ങൾ തീരുമാനിക്കാൻ ആര് അധികാരം നൽകിയെന്നും ചോദ്യം ഉയർന്നു. ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പി.കെ. കൃഷ്ണദാസ് വിഭാഗത്തിൻ്റെ നേതാവായി മാറി. പാർട്ടി കിച്ചൻ ക്യാബിനറ്റായി മാറി. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ അറിയാത്തവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ജില്ല പ്രസിഡൻ്റുമാരെ സംസ്ഥാന പ്രസിഡൻ്റ് പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല. 14 ജില്ലാ ഇൻചാർജുമാരിൽ 12 പേരും പി.കെ. കൃഷ്ണദാസ് വിഭാഗത്തിലുള്ളവരാണ്. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഒരു കാര്യത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനമുണ്ടായി.

മുരളീധരനെയും സുരേന്ദ്രനെയും അപമാനിക്കാൻ ശ്രമം നടക്കുന്നതായി ഒരു വിഭാഗം ആരോപിച്ചു. നിർണായക യോഗത്തിൽ രണ്ട് മാസം മുൻപ് വരെ പാർട്ടിയെ നയിച്ച സുരേന്ദ്രനെ മാറ്റി നിർത്തിയത് ആരുടെ താല്‍പ്പര്യമെന്നു കൃഷ്ണകുമാർ ചോദിച്ചു. സംഘടനയെ ബൂത്തു തലത്തിൽ ശക്തമാക്കിയ പ്രസിഡന്റ് ആയിരുന്ന മുരളീധരനെ യോഗത്തിൽ വിളിക്കാതിരുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും കൃഷ്ണകുമാർ യോഗത്തില്‍ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ. സുരേന്ദ്രന്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ബിജെപിക്ക് കിട്ടേണ്ട ഭൂരിപക്ഷ സമുദായ വോട്ടുകൾ എല്‍ഡിഎഫിലേക്ക് പോയി. ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. ക്രിസ്ത്യൻ നേതാക്കളെ കളത്തിലിറക്കിയ തന്ത്രം പാളിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നിലമ്പൂരിൽ കൃഷ്ണകുമാറിനെയും സുധീറിനെയും പൂർണമായും മാറ്റി നിർത്തിയത് ശരിയായില്ലെന്ന് മുരളീധരനും സുരേന്ദ്രനും ആരോപിച്ചു.

Hot this week

കർഷകരെ വലച്ച് റംബൂട്ടാൻ വിപണി;കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 100 രൂപ

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക്...

അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധന: എടുക്കാറുള്ളത് സ്വഭാവിക സമയം മാത്രം, മറിച്ചുള്ള പ്രചാരണം തെറ്റ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പബ്ലിക് ഹെല്‍ത്ത് ലാബ്

കോഴിക്കോട് ലാബിൽ അമീബിക് മസ്തിഷ്‌ക ജ്വര പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്...

“ഇത് സമാന്യബുദ്ധിയുടെ കാര്യം”; അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

30 ദിവസത്തിലധികം ജയിലിൽ കിടന്ന മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കുന്ന വിവാദ ബില്ലിന്...

കിലുക്കം 2025;ഡാളസിലെ മോഹൻലാൽ ഷോ റദ്ദാക്കി!

ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം –...

രാജ്‌മോഹൻ ഉണ്ണിത്താന്‌ മിഷിഗണിൽ  സ്വീകരണം നൽകും

ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ്  എം.പി-യും...

Topics

കർഷകരെ വലച്ച് റംബൂട്ടാൻ വിപണി;കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 100 രൂപ

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക്...

അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധന: എടുക്കാറുള്ളത് സ്വഭാവിക സമയം മാത്രം, മറിച്ചുള്ള പ്രചാരണം തെറ്റ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പബ്ലിക് ഹെല്‍ത്ത് ലാബ്

കോഴിക്കോട് ലാബിൽ അമീബിക് മസ്തിഷ്‌ക ജ്വര പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്...

“ഇത് സമാന്യബുദ്ധിയുടെ കാര്യം”; അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

30 ദിവസത്തിലധികം ജയിലിൽ കിടന്ന മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കുന്ന വിവാദ ബില്ലിന്...

കിലുക്കം 2025;ഡാളസിലെ മോഹൻലാൽ ഷോ റദ്ദാക്കി!

ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം –...

രാജ്‌മോഹൻ ഉണ്ണിത്താന്‌ മിഷിഗണിൽ  സ്വീകരണം നൽകും

ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ്  എം.പി-യും...

ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്

ഡാലസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാലസിലും സംയുക്തമായി ഡാലസ് മലയാളി...

‘മലയാളിയെ മലയാളിയാക്കുന്ന ചിലതുണ്ട്’; പുതിയ പരസ്യചിത്രവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: ചിങ്ങപ്പുലരികളെത്തി,പൂവിളികളുയർന്നു,മലയാളികളുടെ ആഗോള ഉത്സവമായ പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. ഗൃഹാതുര...

ബെൽവിൽ വി. കുര്യാക്കോസ് ചാവറ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു

ബെൽവിൽ: ഭക്തിനിറവുംആഘോഷോത്സാഹത്തോടും ചേർന്നു മൂന്നു ദിവസമായി ബെൽവിൽ  വി. കുര്യാക്കോസ് ചാവറ...
spot_img

Related Articles

Popular Categories

spot_img