രജിസ്ട്രാർ തെറ്റ് ചെയ്തിട്ടില്ല, നിയമപോരാട്ടത്തിന് സർക്കാരിൻ്റെ പൂർണ പിന്തുണ; വിസിയുടേത് ഫാസിസ്റ്റ് നിലപാട്: മന്ത്രി ആർ. ബിന്ദു

കേരള സർവകലാശാല രജിസ്ട്രാറുടെ നിയമപോരാട്ടത്തിന് സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ന്യൂസ് മലയാളത്തോട് പറഞ്ഞു. രജിസ്ട്രാർ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വിസി മോഹനൻ കുന്നുമ്മലിൻ്റേത് ഫാസിസ്റ്റ് നിലപാടെന്നും മന്ത്രി പറഞ്ഞു.

“വൈസ് ചാൻസലർ അദ്ദേഹത്തിൻ്റെ അധികാര പരിധിയിൽ വരാത്ത കാര്യമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. അമിതാധികാര പ്രയോ​ഗമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാ​രം വിസിക്കില്ല. രജിസ്ട്രാറുടെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. അതുകൊണ്ട് തന്നെ വിസിക്കതിൽ അധികാരമില്ല. മതനിരപേക്ഷയിടമായി മുന്നോട്ട് പോകേണ്ടയിടമാണ് സർവകലാശാലകൾ. അവിടെ ആർഎസ്എസിൻ്റെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതോടെ വിദ്യാർഥി സമൂഹം ഉൾപ്പടെയാണ് പ്രതിഷേധിച്ചത്. കൂടുതൽ സംഘർഷത്തിലേക്ക് പോകുമായിരുന്ന സാഹചര്യം ഒഴിവാക്കാനാണ് രജിസ്ട്രാർ ചെയ്തത്. അത് അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തമാണ്”, മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഇതേ വൈസ് ചാൻസിലർ പലവട്ടം കലാപമുണ്ടാക്കാൻ ശ്രമിച്ചയാളാണ്. അയോധ്യയിലെ ശിലാന്യാസത്തില്‍ പങ്കെടുത്ത് വന്നതിനു പിന്നാലെ നേടിയതാണ് വിസി പദവിയെന്നും മന്ത്രി വിമര്‍ശിച്ചു. കേന്ദ്രസർക്കാരും ആർഎസ്എസും ചേർന്ന് കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നു. കാവിക്കൊടി പിടിച്ച് നില്‍ക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല. ആര്‍എസ്എസിന്റെ ബിംബങ്ങളെ കേരളത്തിന്റെ പൊതു ഇടത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരള സർവ്വകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിസി മോഹനൻ കുന്നുമ്മലിൻ്റേത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണ്. രജിസ്ട്രാർക്ക് പത്ത് ​ദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാൻ പോലും വിസിക്ക് അധികാരമില്ല. വിഷയത്തിൽ പരമാവധി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണറാണ് സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാട്ടിയത്. ഗവർണറുടെ കൂലി തല്ലുകാരനെ പോലെയാണ് വിസി പെരുമാറുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

കേരളം പിടിച്ചടക്കാം എന്ന മട്ടിലാണ് രാജേന്ദ്ര അർലേക്കർ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നത്. ഇത് കേരളമാണ്, ഇതൊന്നും ഇവിടെ അനുവദിച്ചു നൽകില്ല. പണ്ട് ഇന്നയാൾ ഗവർണർ എന്ന് പറയുമ്പോൾ അഭിമാനം ആയിരുന്നു. ഇന്ന് ആളുകൾ ശ്ശോ എന്ന് പറഞ്ഞ് തലയിൽ കൈ വയ്ക്കുന്നു, മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Hot this week

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്

കടുത്ത വേനൽ ചൂടിൽ വലയുന്ന ജീവജാലങ്ങൾക്ക് ആശ്വാസമേകാനും വിദ്യാർഥികളിൽ സഹജീവി സ്നേഹം...

മനുഷ്യരാശിക്ക് ഭീഷണിയായേക്കാം; പുതിയ AI മോഡലിന്റെ റിലീസ് തടഞ്ഞ് ആന്ത്രോപിക്

മനുഷ്യർക്ക് അതീവ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പോടെ തങ്ങളുടെ പുതിയ AI മോഡലായ...

വേൾഡ് കപ്പ് ഫൈനൽ: യാത്രയ്ക്ക് 150 ഡോളർ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്സിയിൽ പ്രതിഷേധം

2026-ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് വേദിയാകുന്ന ന്യൂജേഴ്സിയിൽ യാത്രാനിരക്കിനെച്ചൊല്ലി വൻ വിവാദം....

ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇതേത്തുടർന്ന് രാജ്യാന്തര...

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10 മത്തെ ദ്വിവാർഷിക സമ്മേളനം ഡാള്ളസിൽ 

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം...

Topics

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്

കടുത്ത വേനൽ ചൂടിൽ വലയുന്ന ജീവജാലങ്ങൾക്ക് ആശ്വാസമേകാനും വിദ്യാർഥികളിൽ സഹജീവി സ്നേഹം...

മനുഷ്യരാശിക്ക് ഭീഷണിയായേക്കാം; പുതിയ AI മോഡലിന്റെ റിലീസ് തടഞ്ഞ് ആന്ത്രോപിക്

മനുഷ്യർക്ക് അതീവ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പോടെ തങ്ങളുടെ പുതിയ AI മോഡലായ...

വേൾഡ് കപ്പ് ഫൈനൽ: യാത്രയ്ക്ക് 150 ഡോളർ ടിക്കറ്റ് നിരക്ക്; ന്യൂജേഴ്സിയിൽ പ്രതിഷേധം

2026-ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് വേദിയാകുന്ന ന്യൂജേഴ്സിയിൽ യാത്രാനിരക്കിനെച്ചൊല്ലി വൻ വിവാദം....

ഹോർമുസ് കടലിടുക്ക് തുറന്നു: എണ്ണവിലയിൽ 9% ഇടിവ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇതേത്തുടർന്ന് രാജ്യാന്തര...

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10 മത്തെ ദ്വിവാർഷിക സമ്മേളനം ഡാള്ളസിൽ 

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം...

അക്ഷയതൃതീയ: സ്വർണം വാങ്ങാൻ ‘ബൈ ഓൺ ഡിപ്സ്’ തന്ത്രം മികച്ചതെന്ന് മോത്തിലാൽ ഓസ്വാൾ

2026-ലെ അക്ഷയതൃതീയ വേളയിൽ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾ തുടർന്നേക്കാമെങ്കിലും, വില കുറയുമ്പോൾ വാങ്ങുന്ന...

 1,910 കോടി രൂപ അറ്റാദായം നേടി എച്ച്ഡിഎഫ്സി ലൈഫ്; 6% വർധന

2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിര ഇൻഷുറൻസ് കമ്പനിയായ...

ഇന്ത്യയിലെ ആദ്യ കോംപ്ലെക്സ് എയർവേ സിംപോസിയം അമൃതയിൽ ശ്രദ്ധേയമായി

ശ്വാസനാള സംബന്ധമായ രോഗങ്ങളുടെ നവീന ചികിത്സാരീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി...
spot_img

Related Articles

Popular Categories

spot_img