ബിന്ദു ഇനി കണ്ണീരോർമ, കരച്ചിലടക്കാനാകാതെ കുടുംബവും നാടും…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊടിയ അനാസ്ഥയുടെ രക്തസാക്ഷിയായ ബിന്ദുവിൻ്റെ സംസ്കാരം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ നടന്നു. രാവിലെ എഴരയോടെ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു മരണവീട്ടിൽ. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ സങ്കടം സഹിക്കാനാകാത്ത മകൻ്റേയും മകളുടേയും വിലാപം കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനയിച്ചു. ജനപ്രതിനിധികളും നാടൊന്നാകെയും ബിന്ദുവിനെ അവസാനനോക്ക് കാണാനെത്തി. കരച്ചിലടക്കാനാകാതെ ബിന്ദുവിൻ്റെ മക്കൾ നവമിയും നവനീതും. നെഞ്ചുപൊട്ടി വിലപിച്ച് അമ്മ, ആകെ തകർന്ന് ഭർത്താവ് വിശ്രുതനും ഉറ്റവരും. പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ ആകെത്തകർന്നുപോയവരുടെ തീരാനൊമ്പരം.

പണിതീരാത്ത വീടിൻ്റെ മുറ്റത്തൊരുക്കിയ പന്തലിൽ ബിന്ദുവിനെ അവസാനമായി കിടത്തി. ആദ്യശമ്പളം അമ്മയ്‌ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. കഴിഞ്ഞ മാസമാണ് നവനീതിന് എറണാകുളത്ത് സിവിൽ എൻജിനീയറായി ജോലി കിട്ടിയത്. അമ്മയും പെങ്ങളും ആശുപത്രിയിലായതുകൊണ്ട് ആദ്യശമ്പളത്തിൻ്റെ സന്തോഷം അമ്മയുമായി പങ്കുവയ്ക്കാനായില്ല. മൃതദേഹം കണ്ടെത്തിയതിന് ശേഷം ആശുപത്രിയിലെത്തി അമ്മയെ തിരിച്ചറിഞ്ഞത് നവനീതായിരുന്നു.

ബിഎസ്‌സി വിദ്യാർത്ഥിയായ മകൾ നവമിയുടെ ചികിത്സക്കായി ആയിരുന്നു അമ്മയും മകളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയക്ക് മുമ്പുള്ള കിടത്തി ചികിത്സക്കാണ് അഡ്മിറ്റായത്. ഇന്നലെ രാവിലെ കുളിക്കാനായി ജീർണാവസ്ഥയിലുള്ള കെട്ടിടബ്ലോക്കിലെ ശുചിമുറിയിലേക്ക് പോയ ബിന്ദു തിരികെയെത്തേണ്ട സമയം കഴിഞ്ഞും മടങ്ങിവരാതിരുന്നപ്പോൾ നവമി അമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ കിട്ടിയില്ല. വിശ്രുതൻ ആശുപത്രി മുഴുവൻ ഭാര്യയെ തേടി അലഞ്ഞു. ഈ സമയമെല്ലാം കോൺക്രീറ്റ് അടരുകൾക്കുള്ളിലായിരുന്നു ബിന്ദു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. രോഗാവസ്ഥയുടെ അവശതകൾക്കിടയിൽ നവമി ഇന്ന് അമ്മയെ കാണുന്നത് ചേതനയറ്റ ശരീരമായി. സഹിക്കാനാകാത്ത സങ്കടത്തിൻ്റെ നേരത്തും ഭാര്യയെ മരണത്തിന് എറിഞ്ഞുകൊടുത്ത അനാസ്ഥയോട് വിശ്രുതന് രോഷമടക്കാനായില്ല. നേരത്തെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. സർക്കാർ ഫോൺ വിളിച്ചുപോലും അന്വേഷിച്ചില്ലന്നും അദ്ദേഹം പറഞ്ഞു.

വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ പ്രിയപ്പെട്ടവർക്ക് എന്നേക്കുമുള്ള വേദനയായി, ഇനിയീവിധം ഒരു കൊടും വേദന ആവർത്തിക്കരുത് എന്ന് ആരോഗ്യകേരളത്തിന് താക്കീതായി ബിന്ദു കണ്ണീരോർമ്മയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സ്ഥലം എംഎൽഎ സി. കെ. ആശ, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥൻ, കോട്ടയം ജില്ലാ കളക്ടർ ജോൺ പി.സാമുവേൽ എന്നിവരടക്കം ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

Hot this week

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ...

‘ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും ദുഃഖം, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം’: മന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ മരണമടഞ്ഞബിന്ദുവിന്റെ വേർപാട് ഏറെ...

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; BJP ക്ഷണം തള്ളി

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്...

വെറും കടലാസല്ല കേട്ടോ 100% കോട്ടൺ ഫൈബർ, വ്യാജനെ തടയാൻ അടയാളങ്ങൾ വേറെയും!

ഡിജിറ്റൽ പണമിടപാടുകളുടെ ലേകത്താണ് നാമിന്ന് ജീവിക്കുന്നത്. അപ്പോഴും കറൻസി കറൻസി തന്നെ....

Topics

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ...

‘ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും ദുഃഖം, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം’: മന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ മരണമടഞ്ഞബിന്ദുവിന്റെ വേർപാട് ഏറെ...

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; BJP ക്ഷണം തള്ളി

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്...

വെറും കടലാസല്ല കേട്ടോ 100% കോട്ടൺ ഫൈബർ, വ്യാജനെ തടയാൻ അടയാളങ്ങൾ വേറെയും!

ഡിജിറ്റൽ പണമിടപാടുകളുടെ ലേകത്താണ് നാമിന്ന് ജീവിക്കുന്നത്. അപ്പോഴും കറൻസി കറൻസി തന്നെ....

ഇത് കാള്‍സന്റെ പരാമര്‍ശത്തിനുള്ള മറുപടിയോ? ഗ്രാന്‍ഡ് ചെസ് ടൂറില്‍ കാള്‍സണെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി ഗുകേഷ്

മേശപ്പുറത്ത് അടിച്ച് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയൊന്നും ഇത്തവണ നോര്‍വീജിയന്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്ററായ...

ഇതൊരു സത്യന്‍ അന്തിക്കാട് വേര്‍ഷന്‍ പ്രേതപ്പടമാണ്; അഖില്‍ സത്യന്‍

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍വ്വം...

‘തിര’യ്ക്ക് ശേഷം അടുത്ത ത്രില്ലര്‍; മെറിലാന്‍ഡിനൊപ്പം മൂന്നാമത്തെ ചിത്രവുമായി വിനീത് ശ്രീനിവാസന്‍

മെറിലാന്‍ഡ് സിനിമാസിനോടൊപ്പം ത്രില്ലര്‍ ചിത്രമൊരുക്കാന്‍ വിനീത് ശ്രീനിവാസന്‍. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം'...
spot_img

Related Articles

Popular Categories

spot_img