ബഹിരാകാശ നിലയത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ശുഭാന്‍ഷുവും സംഘവും ജൂലൈ 14ന് ഭൂമിയിലേക്ക് മടങ്ങും

    0

    ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ക്യാപ്റ്റനായ നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ നിന്ന് ജൂലൈ 14ന് തിരിക്കുമെന്ന് നാസ. മിഷന്‍ അണ്‍ഡോക്ക് ചെയ്യാന്‍ സമയമായിരിക്കുന്നുവെന്നും നിലവില്‍ തീരുമാനിച്ചിരിക്കുന്നത് ജൂലൈ 14ന് അണ്‍ഡോക്ക് ചെയ്യാനാണെന്നും നാസ അറിയിച്ചു.

    ‘ആക്‌സിയം-4 ന്റെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. എനിക്ക് തോന്നുന്നു മിഷന്‍ അണ്‍ഡോക്ക് ചെയ്യാന്‍ സമയമായെന്ന്. നിലവില്‍ ജൂലൈ 14 ആണ് അണ്‍ഡോക്ക് ചെയ്യാനായി കരുതുന്നത്,’ നാസ കമേഴ്‌സ്യല്‍ ക്ര്യൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

    14 ദിവസത്തെ മിഷനു വേണ്ടിയാണ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും 1984 വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം സ്‌പേസിലെത്തുന്ന രണ്ടാമത്തെ ബഹിരാകാശ യാത്രികനുമാണ് ശുഭാന്‍ഷു.

    ബഹിരാകാശ നിലയത്തില്‍ ചില പരീക്ഷണങ്ങളും ആക്‌സിയം സ്‌പേസ് അറിയിക്കുന്നുണ്ട്. ഉലുവയും ചെറുപയറും മുളപ്പിച്ചുവെന്നാണ് ആക്‌സിയം സ്‌പേസ് അറിയിക്കുന്നത്.

    പെട്രി ഡിഷുകളില്‍ വിത്തുകള്‍ സൂക്ഷിക്കുന്നതിന്റെയും മുളയ്ക്കുന്ന വിത്തുകള്‍ ഒരു സ്റ്റോറേജ് ഫ്രീസറില്‍ സീക്ഷിക്കുന്നതിന്റെയും ഫോട്ടോ എടുത്തിരുന്നതായി പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിത്തുകള്‍ മുളയ്ക്കുന്നതിനും സസ്യത്തിന്റെ വളര്‍ച്ചയ്ക്കും ഭൂഗുരുത്വാകര്‍ഷണം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുന്നതിനാണ് ഈ പരീക്ഷണം നടത്തുന്നത്.

    ശാസ്ത്രജ്ഞരായ രവികുമാര്‍ ഹൊസമണി, സുധീര്‍ സിദ്ധാപുരെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ ഭാഗമാണ് മുളകള്‍ മുളയ്ക്കുന്നതിനുള്ള പരീക്ഷണം എന്ന് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹൊസാമണി ധാര്‍വാഡിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറും, സിദ്ധാപുരെഡ്ഡി ജോലി ചെയ്യുന്നത് ധാര്‍വാഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുമാണ്.

    ഈ സസ്യങ്ങള്‍ ഭൂമിയിലെത്തിച്ചാല്‍ സസ്യങ്ങളുടെ ജനിതകശാസ്ത്രം, സൂക്ഷ്മ ജീവികളുടെ ആവാസവ്യവസ്ഥ, പോഷകഗുണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് ആക്‌സിയം സ്‌പെയ്‌സ് ഒരു പ്രസ്താനയിലൂടെ അറിയിച്ചിരുന്നു.

    14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് മടങ്ങിവരിക എന്നതായിരുന്നു നാല് പേര്‍ ഉള്‍പ്പെട്ട ആക്‌സിയം ദൗത്യത്തിന്റെ ലക്ഷ്യം. ജൂണ്‍ 26നാണ് ശുഭാന്‍ഷു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version