വിഎസിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനഗരിയിൽ നിന്നും പുറപ്പെട്ടു. വിഎസിനെ കാണാൻ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ വൻജനാവലിയാണ് തടിച്ചുകൂടിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ അവരുടെ നേതാവിനെ യാത്രയാക്കിയത്.
തലസ്ഥാനത്തോട് വിട പറഞ്ഞ് വിഎസ് അച്യുതാനന്ദൻ. രാവിലെ 9 മണി മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന പൊതുദർശനം ഉച്ചയ്ക്ക് 2.15 ഓടെ അവസാനിച്ചു. മൃതദേഹം ഇനി വിലാപയാത്രയായി ആലപ്പുഴയിലെ ജന്മനാട്ടിൽ എത്തിക്കും.