വിഎസ് എന്ന തിരുത്തല്‍വാദി; പാർട്ടി നടപടിയെടുത്തത് 11 തവണ

വിഎസിന് എതിരെ 11 തവണയാണ് പാർട്ടി നടപടി ഉണ്ടായത്. അപ്പോഴൊക്കെ ആ തിരുത്തുകളെല്ലാം അംഗീകരിച്ച് അടുത്ത വിഷയം ഉയർത്തി സജീവമാകും ആ കമ്മ്യൂണിസ്റ്റ്. രാഷ്ട്രീയത്തിൽ സക്രിയമായ കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽവാദിയായിരുന്നു വി.എസ്. അച്യുതാനന്ദന്‍. എന്നാൽ ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല.

വിഎസിനെതിരായ ആദ്യ താക്കീത് 1965ലാണ് ഉണ്ടായത്. അന്ന് ചൈനീസ് ചാരന്മാർ എന്നു മുദ്രകുത്തി സിപിഐഎം നേതാക്കളെയെല്ലാം ജയിലിലിട്ട കാലം. വിഎസ് തിരുവനന്തപുരം ജയിലിലായിരുന്നു. അന്നു പാകിസ്ഥാനുമായുള്ള യുദ്ധം മുറുകിയപ്പോൾ സൈനികർക്കായി വിഎസ് രക്തം നൽകി.

ഈ വാർത്ത ദേശാഭിമാനിയിൽ വന്നതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്ന എം.വി. രാഘവനും ഇ.കെ. നായനാരും ഇടഞ്ഞു. ജയിൽ കമ്മിറ്റി കൂടി വിഎസിന്‍റെ നിലപാട് തള്ളി എന്നാണ് ആത്മകഥയിൽ എം.വി.ആർ എഴുതുന്നത്. അതു വിയോജിപ്പിന്‍റെ തുടക്കം മാത്രമായിരുന്നു.

  • 1988ൽ പാർട്ടി നിലപാടിനു വിരുദ്ധമായി അതിരപ്പിള്ളി പദ്ധതിയെ എതിർത്തതിന് പരസ്യ താക്കീത്.
  • 1998ൽ വിഭാഗീയതയെ പിന്തുണച്ചതിന് പരസ്യ താക്കീത്.
  • 2007ൽ പിണറായി വിജയനൊപ്പം പിബിയിൽ നിന്ന് സസ്പെൻഷൻ.
  • 2009ൽ അച്ചടക്കം ലംഘിച്ചതിന് പിബിയിൽ നിന്ന് പുറത്ത്.
  • 2011ൽ ലോട്ടറി കേസിൽ പരസ്യ താക്കീത്.
  • 2012ൽ ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്നു ഒഞ്ചിയത്തെ വസതി സന്ദർശിച്ചതിന് പരസ്യ ശാസന. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നായിരുന്നു കണ്ടെത്തൽ.
  • 2012ൽ കൂടംകുളം നിലപാടിന് പരസ്യ ശാസന.
  • 2013ൽ അച്ചടക്ക ലംഘനത്തിന് പരസ്യ ശാസനയും വിലക്കും.
  • 2017ൽ അച്ചടക്ക ലംഘനത്തിന് കേന്ദ്ര കമ്മിറ്റിയുടെ പരസ്യ താക്കീത്.

രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽ പക്ഷത്തായിരുന്നു വിഎസ്. ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല. അത്ര രൂഢമൂലമായിരുന്നു ആ ബന്ധം.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img