സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി; ഏഴ് വര്‍ഷമായി ഫയലില്‍ ഒതുങ്ങി ആരോഗ്യവകുപ്പിലെ വിജിലന്‍സ് സെല്‍ രൂപീകരണം

ആരോഗ്യവകുപ്പിലെ ശുദ്ധീകരണം ലക്ഷ്യമിട്ട് വിജിലൻസ് സെൽ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി. 2018ൽ ഇറങ്ങിയ ഉത്തരവ് ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്. സ്വകാര്യ പ്രാക്ടീസ്, കൈക്കൂലി പരാതികൾ എന്നിവ അന്വേഷിക്കുന്നതിനായാണ് ആരോഗ്യവകുപ്പിൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.

2018 സെപ്തംബർ 14നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിജിലൻസ് സെൽ രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കുന്നത്. ഉത്തരവ് ആ മാസം പതിനാറാം തീയതി തന്നെ അന്നത്തെ ആരോഗ്യമന്ത്രിയായ കെ. കെ. ശൈലജയുടെ ഓഫീസിൽ എത്തുന്നു. പിറ്റേദിവസം അതായത് സെപ്തംബർ 19ന് ഈ ഉത്തരവ് ഹെൽത്ത് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ ഓഫീസിലേക്ക്, ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറുന്നു.

വിജിലൻസ് സെല്ലിന്റെ ഉത്തരവിന് പിന്നീട് അനക്കം വച്ചത് 2013 ജൂൺ 26നാണ്. അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും പൊലീസ് വിജിലൻസ് സെല്ലിലെ ഉദ്യോഗസ്ഥരും യോഗം ചേർന്നു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ പ്രാക്ടീസും, ആരോഗ്യവകുപ്പിലെ കൈക്കൂലി അടക്കമുള്ള വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന വിലയിരുത്തലിൽ ആരോഗ്യ മേഖലയ്ക്ക് ഒന്നാകെ, വകുപ്പിന് കീഴിൽ വിജിലൻസ് സെൽ എന്ന ആശയത്തിലേക്ക് എത്തി.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന ആവശ്യം അംഗീകരിച്ചു. ഡിഎംഇ ഓഫീസിൽ വിജിലൻസ് സെൽ ഉദ്യോഗസ്ഥർക്ക് സ്ഥലം അനുവദിച്ചാൽ അത് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കൂട്ടുമെന്ന വിഷയവും അന്നത്തെ ഡിഎംഇ ഡോക്ടർ തോമസ് മാത്യു യോഗത്തിൽ ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ തന്നെ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാം എന്നുള്ള ധാരണയിൽ യോഗ അജണ്ട തയാറാക്കി. എന്തൊക്കെ അധികാരങ്ങളാണ് നൽകാൻ പറ്റുക എന്നുള്ള കാര്യത്തിൽ ഡിഎംഇ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് യോഗം അവസാനിപ്പിച്ചു.

2023 മുതൽ 2025 വരെ ആ നിർദേശത്തിന് ഒരു വിലയും ഡിഎംഇ കൽപ്പിച്ചില്ല. ഏറ്റവും ഒടുവിൽ കാലാവധി കഴിയുന്നതിനു തൊട്ടുമുൻപ്, ഏതാണ്ട് മൂന്ന് മാസം മുൻപ്, ഇത് വകുപ്പിലെത്തിയിട്ടും അനക്കമില്ല. ചുരുക്കത്തിൽ പരാതികൾ ഉയർന്നാൽ വകുപ്പിലെ അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡോക്ടർമാർക്കെതിരെ കൈക്കൂലി ആരോപണം ഉണ്ടാകുമ്പോൾ സസ്പെൻഷൻ അടക്കമുള്ള നടപടികളിൽ ഒതുങ്ങി കാര്യം തീരുകയാണ്. പൊലീസ് കേസോ തുടർ നടപടികളോ ഉണ്ടാകുന്നുമില്ല.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img