വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ;  ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു . വഖഫ് നല്‍കാന്‍ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വകുപ്പിനാണ് സ്റ്റേ. വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരവും കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഭേദഗതിയിലെ മൂന്ന് വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള രണ്ട് അംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വഖഫ് ഭേദഗതി നിയമത്തിൽ ഏറെ വിവാദമായിരുന്നത് സെക്ഷൻ 3(1)(r)-ലെ വ്യവസ്ഥയായിരുന്നു. വഖഫ് സമർപ്പണത്തിന് ഒരാൾ അഞ്ച് വർഷം തുടർച്ചയായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതോടെ പുതുതായി ഇസ്ലാം സ്വീകരിക്കുന്നവർക്കോ അമുസ്ലിങ്ങൾക്കോ വഖഫ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഈ വ്യവസ്ഥ പരിപൂർണമായും സ്റ്റേ ചെയ്തു. തർക്കം വരുമ്പോൾ വഖഫ് ഇല്ലാതെയാകുമെന്ന വ്യവസ്ഥ മാറ്റിയത് ഏറെ ആശ്വാസകരമെന്നും അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു.

സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയായിരുന്നു മറ്റൊന്ന്. ജില്ലാ കലക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പുകൽപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും ഇത് അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. വഖഫ് ബോർഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ലെങ്കിലും അതിൽ കോടതി നിയന്ത്രണം ഏർപെടുത്തി.

സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതരർ പരമാവധി 3 പേർ മാത്രവും, കേന്ദ്ര വഖഫ് കൗൺസിലിൽ പരമാവധി നാല് പേർ മാത്രവും അമുസ്ലിങ്ങളാകാം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും അതിൽ വഖഫ് രജിസ്‌ട്രേഷനിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. മുസ്ലിം ഇതരർക്കും വഖഫ് ബോർഡ് അംഗങ്ങളാകാമങ്കിലും എക്‌സ് ഒഫിഷ്യോ അംഗം മുസ്ലിം ആകണം സി ഇ ഒ മുസ്ലിം അയിരിക്കലാണ ഉചിതമെങ്കിലും മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആയി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതരർ പരമാവധി 3 പേർ മാത്രവും, കേന്ദ്ര വഖഫ് കൗൺസിലിൽ പരമാവധി നാല് പേർ മാത്രവും അമുസ്ലിങ്ങളാകാം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും അതിൽ വഖഫ് രജിസ്‌ട്രേഷന്ിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. മുസ്ലിം ഇതരർക്കും വഖഫ് ബോർഡ് അംഗങ്ങളാകാമങ്കിലും എക്‌സ് ഒഫിഷ്യോ അംഗം മുസ്ലിം ആകണം സി ഇ ഒ മുസ്ലിം അയിരിക്കലാണ ഉചിതമെങ്കിലും മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആയി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.

വഖഫ് നിയമ ഭേദഗതിയിൽ പൂർണമായും സ്റ്റേ അനുവദിച്ചിട്ടില്ല എന്നത് കൂടി പരിഗണിക്കേതാണ്. നിലവിൽ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. അന്തിമ വിധിയിലൂടെ മാത്രമേ കൂടുതൽ വ്യക്തത വരുത്താനാകൂ. മുസ്ലീം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നു എന്നാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.

Hot this week

ഡൽഹി വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് മന്ത്രി; ആംആദ്‌മിക്ക് വിമർശനം

രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് പരിസ്ഥിതി മന്ത്രി...

എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം; പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ സമ്മാനിച്ചു

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം....

IFFK പ്രതിസന്ധി: ‘ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല’; റസൂല്‍ പൂക്കുട്ടി

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി...

‘വിബി ജി റാം ജി’ ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള...

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും....

Topics

ഡൽഹി വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് മന്ത്രി; ആംആദ്‌മിക്ക് വിമർശനം

രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് പരിസ്ഥിതി മന്ത്രി...

എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം; പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ സമ്മാനിച്ചു

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം....

IFFK പ്രതിസന്ധി: ‘ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല’; റസൂല്‍ പൂക്കുട്ടി

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി...

‘വിബി ജി റാം ജി’ ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള...

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും....

സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശനമില്ല; പുതിയ പട്ടികയുമായി ട്രംപ്

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചുള്ള പുതിയ ഉത്തരവില്‍ ഒപ്പ്...

ഓസ്‌ട്രേലിയൻ ആക്രമണം, സോഹ്രാൻ മംദാനിക്ക് മേൽ വിമർശനം ശക്തം

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെത്തുടർന്ന്, ന്യൂയോർക്ക് സിറ്റി...

ഡാളസ് പള്ളിയിലെ ക്രിസ്മസ് ദൃശ്യം “വിശുദ്ധ കുടുംബം” വൈറലാകുന്നു

ഡാളസിലെ ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിന് പുറത്തുള്ള ക്രിസ്മസ് പുൽക്കൂട്...
spot_img

Related Articles

Popular Categories

spot_img