ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത്; മിഗ് 21 ഡികമ്മീഷൻ ചെയ്തു

ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 ഡികമ്മീഷൻ ചെയ്തു. ചണ്ഡിഗഢ് വ്യോമത്താവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ മേധാവിമാരും പങ്കെടുത്തു. മിഗിന്റെ അവസാന യാത്രയുടെ ഭാഗമാകാൻ മിഗ് 21 ഏറ്റവും കൂടുതൽ സമയം പറത്തിയ റിട്ടയേഡ് സ്ക്വാഡ്രൺ ലീഡർ എസ് എസ് ത്യാഗി അടക്കമുള്ളവരും സന്നിഹിതരായിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് വൈകാരിക നിമിഷമായിരുന്നു ഇത്. മിഗ് 21 ബൈസൺ ശ്രേണിയിലുള്ള ശേഷിക്കുന്ന 36 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമല്ലാതായി. മിഗ് 21 വിമാനങ്ങളുടെ അവസാന പറക്കലിനെ നയിക്കാൻ എയർചീഫ് മാർഷൽ എ പി സിംഗും ഉണ്ടായിരുന്നു. 23ആം സ്വകാഡ്രണിൽ നിന്നുള്ള ആറ് വിമാനങ്ങളാണ് മിഗ് 21നെ ചടങ്ങിൽ പ്രതിനിധീകരിച്ചത്. പിന്നീട് വാട്ടർ സല്യൂട്ടും നൽകി.

1963ലാണ് ഇന്ത്യ ആദ്യമായി മിഗ് 21 വാങ്ങുന്നത്. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ മിഗ് 21 ശ്രേണിയും ഇന്ത്യയുടേതായിരുന്നു. 1965, 1971 വർഷങ്ങളിലെ ഇന്ത്യ പാക് യുദ്ധത്തിലും 1999ലെ കാർഗിൽ യുദ്ധത്തിലും 2019ലെ ബാലാകോട്ട് ആക്രമണത്തിലും ഇന്ത്യയുടെ പോർമുഖത്തിന്റെ കുന്തമുനയായിരുന്നു മിഗ് 21 വിമാനങ്ങൾ. എന്നാൽ 2019ൽ പാകിസ്താന്റെ എഫ് സിക്സിറ്റീൻ വിമാനം തകർത്തിട്ടതോടെ പ്രായാധിക്യത്തിലും തന്റെ കഴിവ് മിഗ് വീണ്ടും തെളിയിച്ചു.

1990കളോടെ മിഗ് 21 അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചു. ഇതോടെ പറക്കുന്ന ശവപ്പെട്ടി എന്ന ദുഷ്പേരും സമ്പാദിച്ചു. ഇതാണ് മിഗ് ഡികമ്മീഷൻ ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 2013ൽ ആദ്യ ഘട്ട മിഗ് വിമാനങ്ങൾ ഡികമ്മീഷൻ ചെയ്തിരുന്നു. ശേഷിക്കുന്ന വിമാനങ്ങളാണ് ഇന്ന് വ്യോമസേനയോട് വിടപറഞ്ഞത്. 2026 മാർച്ചോടെ തേജസ് മാര്‍ക്ക് 1 വിമാനങ്ങൾ മിഗിന് പകരമായി വ്യോമസേനയുടെ ഭാഗമാകും.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img