ലോക ഹൃദയ ദിനം! ഹൃദയത്തെ കരുതലോടെ സൂക്ഷിക്കാം,ഹൃദയം കാത്തിരിക്കുന്ന മനുഷ്യരെ കൂടി ഓർക്കാം…

ഇന്ന് ലോക ഹൃദയ ദിനം. ഹൃദയത്തെ കരുതലോടെ സൂക്ഷിക്കുന്നതിനൊപ്പം ഹൃദയം കാത്തിരിക്കുന്ന മനുഷ്യരെ കൂടി ഓര്‍ക്കാനാണ് ഈ ദിനം. വ്യാജ പ്രചാരണങ്ങളും തെറ്റിധാരണകളുമാണ് നമ്മുടെ നാട്ടില്‍ അവയവ ദാനത്തെ പിന്നിട്ടോട്ടടിച്ചത്. ധാരണകളില്‍ ഒരു മാറ്റമാണ് ഇനി കേരളത്തിന് ആവശ്യം.

ഹൃദയം കാത്തിരിക്കുന്ന 85 പേരടക്കം 2844 പേരാണ് അവയവദാനത്തിനായി കേരളത്തിലുള്ളത്. ആര്‍ക്കൊക്കെ അവയവം ദാനം ചെയ്യാം എന്നറിഞ്ഞാല്‍ ഈ രംഗത്ത് നമുക്കിനിയുമേറെ മുന്നേറാന്‍ കഴിയും.

ജീവിച്ചിരിക്കുന്നവര്‍ക്കും മരണാനന്തരവും അവയവം ദാനം ചെയ്യാം. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഒരാളുടെ ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ്, ഹൃദയവാല്‍വ്, കോര്‍ണിയ, ശ്വാസകോശം ചെറുകുടല്‍, കൈ എന്നിവയാണ് ദാനം ചെയ്യാന്‍ കഴിയുക.

സമ്മതപത്രം ജീവിച്ചിരിക്കുമ്പോള്‍ നല്‍കാം. സമ്മതപത്രം നല്‍കിയ എണ്ണായിരത്തോളം പേര്‍ സംസ്ഥാനത്തുണ്ട്. മരണാനന്തരം അവയവദാനത്തിന് അനുമതി നല്‍കേണ്ടത് പങ്കാളിയോ രക്ഷിതാക്കളോ സഹോദരങ്ങളോ ആണ്.

അവയവങ്ങള്‍ ആവശ്യമുള്ളവരേയും അവയവദാനത്തിനു തയ്യാറാകുന്നവരേയും കോര്‍ത്തിണക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് മൃതസഞ്ജീവനി. മരണാനന്തരം അവയവങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ള ഏതൊരാള്‍ക്കും മൃതസഞ്ജീവനയില്‍ രജിസ്റ്റര്‍ ചെയ്യാം. ജീവിച്ചിരിക്കുന്നവര്‍ക്ക് കരളും വൃക്കയുമാണ് ദാനം ചെയ്യാന്‍ കഴിയുക. ആരോഗ്യവാനായ ഏതൊരാള്‍ക്കും 18 മുതല്‍ 55 വയസ് വരെ ഇങ്ങനെ ദാനം ചെയ്യാന്‍ കഴിയും. അവയവദാനത്തിന് ശേഷവും ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും. സ്വാഭാവിക മരണത്തില്‍ നേത്ര പടലങ്ങളാണ് ദാനം ചെയ്യാന്‍ കഴിയുക.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷം 1,500 അവയവദാനമാണ് നടന്നത്. മരണാനന്തരം അവയദാനം ചെയ്തവരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കുമെന്നതുള്‍പ്പടെയുള്ള തീരുമാനങ്ങളാണ് തമിഴ്‌നാടിനെ രാജ്യത്ത് ഒന്നാമതെത്തിച്ചത്. ജനങ്ങള്‍ അവയവദാനത്തെ കുറിച്ച് ബോധവാന്‍മാരാകുന്നതിനൊപ്പം സര്‍ക്കാര്‍ തലത്തിലും ഇനിയും ഇടപെടലുകള്‍ ആവശ്യമാണ്.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img