താമരശേരി ഡോക്ടർക്കെതിരായ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡോക്ടർമാർ; കോഴിക്കോട് ജില്ലയിൽ ഒപി ബഹിഷ്കരിക്കും

താമരശേരി ഡോക്ടർക്കെതിരായ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡോക്ടർമാർ. കോഴിക്കോട് ജില്ലയിൽ ഒപി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. ആക്രമണം നടന്ന താമരശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും ഒപി പ്രവർത്തിക്കില്ല, അതേസമയം, ആക്രമണത്തിനിരയായ ഡോക്ടറുടെ ശസ്ത്രക്രിയ പൂർത്തിയായി. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഐഎംഎയുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് താമരശേരി താലൂക്ക് ആശുപത്രി പരിസരത്ത് പ്രതിഷേധയോഗം സംഘടിപ്പിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി ഔട്ട്‌പേഷ്യൻ്റ് സേവനങ്ങളും സ്വകാര്യ ചികിത്സയും അടക്കം മുഴുവൻ സേവനങ്ങളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ആശുപത്രികളെ അതീവ സുരക്ഷാ മേഖലായയി പ്രഖ്യാപിക്കണമെന്നാണ് ഡോക്ചടർമാരുടെ പ്രധാന ആവശ്യം. ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി സനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. താമരശേരി കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

ഇന്നലെ ഉച്ചയോടെയാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലയ്ക്ക് വെട്ടേറ്റത്. താലൂക്കാശുപത്രിയിലെ സൂപ്രണ്ടിൻ്റെ ഓഫീസിൽ വച്ചാണ് പ്രതി സനൂപ് ഡോക്ടറെ വെട്ടിയത്. രണ്ടു മക്കളുമായി ആശുപത്രിയിലെത്തിയ പ്രതി കുട്ടികളെ പുറത്ത് നിർത്തി പ്രതി സൂപ്രണ്ടിൻ്റെ റൂമിൽ കയറുകയും, ഡോക്ടറെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്.

മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്ന് പറഞ്ഞാണ് പ്രതി ഡോക്ടറെ വടിവാൾ ഉപയോ​ഗിച്ച് വെട്ടിയത്. ആഗസ്റ്റ് 14നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് നടത്തിയ പരിശോധനയിലാണ് മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും സനൂപ് സർക്കാരിനെതിരെയും താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിയിലെത്തിയ പ്രതി ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

Hot this week

ഇൽഹാൻ ഓമറിനോട് രാജ്യത്തോട് വിട പറയാൻ നിർദ്ദേശിച്ചു ട്രംപ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പുരോഗമനവാദിയും  കോൺഗ്രസ്സ് അംഗവുമായ ഇൽഹാൻ ഒമറിനെ...

ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക നേതാക്കളായ ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ഡാളസ് സന്ദർശിച്ചു

നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA)യുടെ ചെയർമാൻ...

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന...

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

 ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്.  ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.  അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വികാരി. ഫാ. സിജു...

Topics

ഇൽഹാൻ ഓമറിനോട് രാജ്യത്തോട് വിട പറയാൻ നിർദ്ദേശിച്ചു ട്രംപ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പുരോഗമനവാദിയും  കോൺഗ്രസ്സ് അംഗവുമായ ഇൽഹാൻ ഒമറിനെ...

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന...

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

 ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്.  ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.  അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വികാരി. ഫാ. സിജു...

ഫിലാഡൽഫിയ മാർത്തോമാ ദേവാലയത്തിന്റെ സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം 

 നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ...

സംസ്ഥാനഭരണഭാഷാ പുരസ്കാരം സുഖേഷ് കെ. ദിവാകറിന്

ഈ വർഷത്തെ സംസ്ഥാന ഭരണഭാഷാസേവന പുരസ്കാരം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജോയിൻ്റ്...
spot_img

Related Articles

Popular Categories

spot_img