കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
ലഹരി ദുരുപയോഗം വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാൻ കുവൈത്ത് നീങ്ങുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലഹരി കടത്ത്, സംഭരണം, വിതരണ തുടങ്ങിയ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, 48ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മേളയുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. നവംബർ 19 മുതൽ 29 വരെയാണ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്.



