ബ്രസിലീലെ മരിയാന അണക്കെട്ട് അപകടത്തിന് 10 വർഷം; പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്നും മോചനം നേടാതെ ജനങ്ങൾ

ബ്രസീലിലെ മരിയാന അണക്കെട്ട് തകർന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുകയാണ്. അന്ന് അണക്കെട്ട് തകർന്ന് പുറത്തേക്ക് കുതിച്ചൊഴുകിയ ചെളിയിലും അവശിഷ്ടങ്ങളിലും 19 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തം നടന്ന് പത്ത് വർഷത്തിന് ശേഷവും പാരിസ്ഥിതിക പ്രശ്നങ്ങളിൽ വലയുകയാണ് ഇവിടുത്തെ ജനങ്ങൾ.

2015 നവംബർ 5 നാണ് ബ്രസീലിലെ മരിയാനയിൽ ഇരുമ്പയിര് ഖനിയോട് ചേർന്ന അണക്കെട്ട് തകർന്നത്. അണക്കെട്ട് തകർന്ന് നിമിഷങ്ങൾക്കുള്ളിൽ 60 ദശലക്ഷം ക്യൂബിക് മീറ്റർ ഇരുമ്പയിര് മാലിന്യവും ചെളിയും പുറത്തേയ്ക്കൊഴുകി. അപകടത്തിൽ അന്ന് 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.600 ഓളം ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. നേരിട്ടും അല്ലാതെയും രണ്ട് ലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്.

ഓസ്ട്രേലിയൻ കമ്പനിയായ ബിഎച്ച്പി, ബ്രസീലിയൻ കമ്പനിയായ വെയ്ൽ എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇരുമ്പയിര് ഖനിയുടെ അണക്കെട്ടായിരുന്നു അന്ന് തകർന്നത്. ഇരുമ്പയിര് ഖനികളോട് ചേർന്നുളള അണക്കെട്ടുകൾ തകരുമ്പോൾ വൻ പരിസ്ഥിതി ആഘാതം പതിവാണ്. ഇരുമ്പയിര് വേർതിരിച്ച ശേഷം ഉണ്ടാകുന്ന ഉപോൽപ്പന്നങ്ങളും ചെളിവെളളവുമാണ് ഈ അണക്കെട്ടിലുണ്ടാകുക.

അണക്കെട്ടിൻ്റെ നിർമാണത്തിലുണ്ടായ അപാകതകളും മറ്റ് അറ്റകുറ്റ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതുമായിരുന്നു അപകട കാരണം.എന്നാൽ കമ്പനി അത് അംഗീകരിച്ചില്ല. കമ്പനിക്കെതിരെ ബ്രസീലിയൻ കോടതി കുറ്റം ചുമത്തിയെങ്കിലും 2017 ൽ ക്രിമിനൽ കേസ് താൽക്കാലികമായി നിർത്തിവച്ചു.

ബ്രസീലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിത ദുരന്തമായിരുന്നു മരിയാനയിലേത്. ദുരന്തം നടന്ന് പത്ത് വർഷമായെങ്കിലും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാൽ വലയുകയാണ് പ്രദേശവാസികൾ. റിയോ ഡോസ് നദിക്കരയുടെ നൂറ് കിലോമീറ്റർ അധികം പൂർണമായി നാമാവശേഷമായിരുന്നു. ചെളിയുടെ അവശിഷ്ടങ്ങൾ സമുദ്രത്തിലെത്തി മത്സ്യങ്ങൾ കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്തു. ദുരന്തത്തിൻ്റെ ഇരകൾ പലരും ഇപ്പോഴും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെയുള്ള നിയമപരമായ പോരാട്ടത്തിലാണ്.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img