‘ഫങ് വോങ്’ ചുഴലിക്കൊടുങ്കാറ്റ് കരതൊടും മുമ്പേ തന്നെ വെള്ളപ്പൊക്കം; ഫിലിപ്പീൻസിൽ ഒരു ദശലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു

ഫിലിപ്പീൻസിൻ്റെ കിഴക്കൻ തീരത്ത് ‘ഫങ് വോങ്’ ചുഴലിക്കൊടുങ്കാറ്റ് കരതൊടും മുമ്പേ തന്നെ വെള്ളപ്പൊക്കം ശക്തമായതിനെ തുടർന്ന് ഒരു ദശലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. ഞായറാഴ്ച ചുഴലിക്കൊടുങ്കാറ്റിൽ കുറഞ്ഞത് രണ്ട് പേർ മരിച്ചെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ദ്വീപ് സമൂഹത്തിൻ്റെ പല ഭാഗങ്ങളിലും കാറ്റും കനത്ത മഴയും ഈ ചുഴലിക്കൊടുങ്കാറ്റ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നു. കൽമേഗി ചുഴലിക്കാറ്റ് രാജ്യത്ത് ആഞ്ഞടിച്ച് 224 പേരുടെ മരണത്തിനിടയാക്കുകയും 135 പേരെ കാണാതാവുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റ് രാജ്യത്തേക്ക് വരുന്നത്. രക്ഷാപ്രവർത്തകരുടെ സുരക്ഷാ ആശങ്കകൾ കാരണം കാണാതായവർക്കായുള്ള തിരച്ചിൽ ഞായറാഴ്ച നിർത്തിവയ്ക്കേണ്ടി വന്നു.

ഞായറാഴ്ച ഫങ് വോങ് ചുഴലിക്കാറ്റിൽ കുറഞ്ഞത് രണ്ട് മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. കാറ്റാൻഡുവാനസിൽ ഒരാൾ മുങ്ങിമരിച്ചതായും, കാറ്റ്ബലോഗൻ സിറ്റിയിലെ തകർന്ന ഒരു വീട്ടിൽ ഒരു സ്ത്രീ കുടുങ്ങിയതായും സിവിൽ ഡിഫൻസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. 64 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി കാറ്റ്ബലോഗൻ സിറ്റിയിലെ രക്ഷാപ്രവർത്തകനായ ജൂനിയൽ ടാഗരിനോ പറഞ്ഞു.

പ്രാദേശികമായി ഉവാൻ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ കരയിലേക്ക് ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിലിപ്പീൻസിലെ പ്രധാന ദ്വീപായ ലുസോണിൽ ഞായറാഴ്ച വൈകുന്നേരം കനത്ത മഴയും മണിക്കൂറിൽ 185 മുതൽ 230 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ് വീശിയടിച്ചു. രാജ്യത്തുടനീളം 1.2 ദശലക്ഷത്തിലധികം ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതായി സിവിൽ ഡിഫൻസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലജാൻഡ്രോ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 300 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Hot this week

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍...

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍...

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ...

സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട്...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി,...

ചിലങ്ക മുതല്‍ പാലറ്റ് വരെ; കലോത്സവ നഗരിയിലെ പ്രധാന ആകര്‍ഷണമായി കൊടിമരം

കുടമാറ്റത്തിന്റെ വൈവിധ്യങ്ങളില്‍ ആര്‍പ്പുവിളി ഉയരുന്ന തേക്കിന്‍കാട് മൈതാനം. അവിടെ സംസ്ഥാന സ്‌കൂള്‍...
spot_img

Related Articles

Popular Categories

spot_img