‘കരൂരിലേത് അശ്രദ്ധ മൂലമുണ്ടായ ദുരന്തം’: ടിവികെ പാർട്ടിക്കും വിജയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ

കരൂർ ദുരന്തത്തിൽ ടിവികെ പാർട്ടിക്കും വിജയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ. അശ്രദ്ധ മൂലമുണ്ടായ ദുരന്തമെന്നാണ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാരിന്റെ ആരോപണം. പരിപാടിക്ക് എത്താൻ വിജയ് മനഃപൂർവം വൈകിയെന്നും കുറ്റപ്പെടുത്തൽ. എല്ലാ സുരക്ഷാക്രമീകരണങ്ങളും പ്രദേശത്ത് ഉറപ്പാക്കിയിരുന്നതായി സംസ്ഥാന സർക്കാർ പറഞ്ഞു. എന്നാൽ തീർത്തും നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിർദേശങ്ങളാണ് ടിവികെ നൽകിയിരുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ടി.വി.കെ പാർട്ടി സംഘാടകരുടെയും പ്രവർത്തകരുടെയും “അശ്രദ്ധയും ഏകോപനവുമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമാണ് കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടതിന് കാരണം. ജനങ്ങൾ അധികം എത്തുന്നത് ഉറപ്പാക്കാൻ വിജയ് നിയുക്ത സ്ഥലത്ത് ഏകദേശം ഏഴ് മണിക്കൂർ മനഃപൂർവം വൈകിപ്പിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിൽ വിജയ് ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ ഇത് നേരത്തെ നൽകിയ അനുമതിക്കും ഷെഡ്യൂളിനും നേർവിപരീതമാണ്” സത്യവാങ്മൂലത്തിൽ പറയുന്നു. ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അതേ ദിവസം തന്നെ ഒരു പത്രക്കുറിപ്പിലൂടെ വേദിയിൽ മുന്നറിയിപ്പില്ലാതെ ഒരു പൊതുയോഗം വിളിച്ചുകൂട്ടിയതായും തമിഴ്‌നാട് സർക്കാർ പറഞ്ഞു. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വൻ ജനക്കൂട്ടത്തിനും വാഹനത്തിരക്കിനും കാരണമായെന്നും സർക്കാർ പറയുന്നു. കടുത്ത ചൂടിൽ കാത്തിരിക്കാൻ നിർബന്ധിതരായതും ആളുകളെ ക്ഷീണിതരാക്കി.

41 പേരുടെ മരണത്തിനിയാക്കിയ കരൂർ ദുരന്തത്തിൽ ഒക്ടോബർ 13 ന് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജിയിൽ സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയെയും കോടതി രൂപീകരിച്ചിരുന്നു.

Hot this week

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍...

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍...

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ...

സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട്...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി,...

ചിലങ്ക മുതല്‍ പാലറ്റ് വരെ; കലോത്സവ നഗരിയിലെ പ്രധാന ആകര്‍ഷണമായി കൊടിമരം

കുടമാറ്റത്തിന്റെ വൈവിധ്യങ്ങളില്‍ ആര്‍പ്പുവിളി ഉയരുന്ന തേക്കിന്‍കാട് മൈതാനം. അവിടെ സംസ്ഥാന സ്‌കൂള്‍...
spot_img

Related Articles

Popular Categories

spot_img