ഒരേയൊരു കലാഭവൻ മണി; വേർപാടിന്റെ 10 വർഷം

മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം പിന്നിടുകയാണ്. നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ? ഇല്ല, എന്ന് തന്നെയാണ് അതിന് ഉത്തരം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെന്ന പോലെ അടുത്ത് വന്ന് അധിക നേരമാകും മുൻപേ അകന്നു പോയൊരാൾ. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ജനങ്ങളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ. ഇന്നും ആ വേർപാട് മലയാളികളെ നൊമ്പരപ്പെടുത്തുന്നു.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. പഠിത്തത്തിൽ മിടുക്കനായിരുന്നില്ല മണി. എന്നാൽ, കലാ കായിക രംഗത്ത് ഒന്നാമൻ. 1987ൽ കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. 10ാം ക്ലാസിൽ രണ്ടുവട്ടും തോറ്റപ്പോൾ പഠനം അവസാനിപ്പിച്ചു. മണൽ വാരിയും ഓട്ടോ ഓടിച്ചും തെങ്ങു കയറിയും അയാൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടു.

വിശപ്പ് പ്രാണൻ പൊട്ടിച്ചപ്പോഴും അയാൾ കല കൈവിട്ടില്ല. അത് അയാൾക്ക് വരുമാനമാർഗം കൂടിയായിരുന്നു. പലവക ജോലികൾക്കിടയിൽ ചെറിയ ട്രൂപ്പുകൾക്ക് വേണ്ടി രാത്രികളിൽ മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്കാരൻ മണിയുടെ ഈ ‘രാത്രിയോട്ടം’ അവസാനിച്ചത് കലാഭവനിൽ ആബേലച്ചന്റെ അടുത്താണ്. സ്റ്റേജിലെ മണിയുടെ നമ്പറുകൾ കാണികൾ ഏറ്റെടുത്തു.

മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം പിന്നിടുകയാണ്. നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ? ഇല്ല, എന്ന് തന്നെയാണ് അതിന് ഉത്തരം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെന്ന പോലെ അടുത്ത് വന്ന് അധിക നേരമാകും മുൻപേ അകന്നു പോയൊരാൾ. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ജനങ്ങളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ. ഇന്നും ആ വേർപാട് മലയാളികളെ നൊമ്പരപ്പെടുത്തുന്നു.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. പഠിത്തത്തിൽ മിടുക്കനായിരുന്നില്ല മണി. എന്നാൽ, കലാ കായിക രംഗത്ത് ഒന്നാമൻ. 1987ൽ കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. 10ാം ക്ലാസിൽ രണ്ടുവട്ടും തോറ്റപ്പോൾ പഠനം അവസാനിപ്പിച്ചു. മണൽ വാരിയും ഓട്ടോ ഓടിച്ചും തെങ്ങു കയറിയും അയാൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടു.

വിശപ്പ് പ്രാണൻ പൊട്ടിച്ചപ്പോഴും അയാൾ കല കൈവിട്ടില്ല. അത് അയാൾക്ക് വരുമാനമാർഗം കൂടിയായിരുന്നു. പലവക ജോലികൾക്കിടയിൽ ചെറിയ ട്രൂപ്പുകൾക്ക് വേണ്ടി രാത്രികളിൽ മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്കാരൻ മണിയുടെ ഈ ‘രാത്രിയോട്ടം’ അവസാനിച്ചത് കലാഭവനിൽ ആബേലച്ചന്റെ അടുത്താണ്. സ്റ്റേജിലെ മണിയുടെ നമ്പറുകൾ കാണികൾ ഏറ്റെടുത്തു.

വെള്ളിത്തിരയിൽ നിന്ന് താഴെ ഇറങ്ങിവരാൻ ഈ താരത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകൾക്കിടയിലും സുഹൃത്തുകൾക്കും ആരാധകർക്കും ഇടയിലേക്ക് മണിയെന്ന സൂപ്പർ താരം ഇറങ്ങിവന്നു. നാടൻ പാട്ടുകളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും പാടി സ്റ്റേജിന് തീപിടിപ്പിച്ചു. ഒരു തലമുറയുടെ വേടനും ഡബ്‌സിയും ഹനുമാൻകൈൻഡും എല്ലാം മണിയായിരുന്നു, കലാഭവൻ മണി.

ആ അതുല്യ കലാകാരൻ വിടവാങ്ങിയിട്ട് 10 വർഷമാകുന്നു. കാലം വേഗം ഒഴുകുന്നു. ആളുകൾ പാച്ചിലിലാണ്. പക്ഷേ, ‘ഞാനും എന്റെ അളിയനും കൂടി…’എന്ന പാട്ട് മണിയുടെ ശബ്ദത്തിൽ എവിടെ നിന്നെങ്കിലും കേട്ടാൽ നമ്മൾ സഡൻ ബ്രേക്ക് ഇട്ടുപോകും. അതാണ് ഈ ചാലക്കുടിക്കാരന്റെ പവറ്!

Hot this week

ഇടമലക്കുടിയിലെ റേഷന്‍ കൊള്ള; റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ല

ഇടമലക്കുടിയിലെ റേഷന്‍ കൊള്ളയില്‍ ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. റേഷന്‍...

ഇറ്റലിയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്പ്; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍...

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ്...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി...

വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ....

Topics

ഇടമലക്കുടിയിലെ റേഷന്‍ കൊള്ള; റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ല

ഇടമലക്കുടിയിലെ റേഷന്‍ കൊള്ളയില്‍ ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. റേഷന്‍...

ഇറ്റലിയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്പ്; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍...

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ്...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി...

വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ....

എന്ത് പറയും? രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി...

മണ്ഡല പുനർനിർണയം, ബിജെപിയുടെ തോൽവി ഇവിടെ തുടങ്ങുകയാണ്, ഒരുമിച്ച് നിന്നാൽ വിജയം ഉറപ്പ്; എം കെ സ്റ്റാലിൻ

വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച്...

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ കളിക്കളം 2026: ഗെയിം നൈറ്റ് ശനിയാഴ്ച ഏപ്രിൽ 18, 2026

കൊളംബസ് പ്രദേശത്തെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന പരിപാടിയായ കോമ (COMA) കളിക്കളം...
spot_img

Related Articles

Popular Categories

spot_img