ഒരേയൊരു കലാഭവൻ മണി; വേർപാടിന്റെ 10 വർഷം

മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം പിന്നിടുകയാണ്. നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ? ഇല്ല, എന്ന് തന്നെയാണ് അതിന് ഉത്തരം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെന്ന പോലെ അടുത്ത് വന്ന് അധിക നേരമാകും മുൻപേ അകന്നു പോയൊരാൾ. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ജനങ്ങളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ. ഇന്നും ആ വേർപാട് മലയാളികളെ നൊമ്പരപ്പെടുത്തുന്നു.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. പഠിത്തത്തിൽ മിടുക്കനായിരുന്നില്ല മണി. എന്നാൽ, കലാ കായിക രംഗത്ത് ഒന്നാമൻ. 1987ൽ കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. 10ാം ക്ലാസിൽ രണ്ടുവട്ടും തോറ്റപ്പോൾ പഠനം അവസാനിപ്പിച്ചു. മണൽ വാരിയും ഓട്ടോ ഓടിച്ചും തെങ്ങു കയറിയും അയാൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടു.

വിശപ്പ് പ്രാണൻ പൊട്ടിച്ചപ്പോഴും അയാൾ കല കൈവിട്ടില്ല. അത് അയാൾക്ക് വരുമാനമാർഗം കൂടിയായിരുന്നു. പലവക ജോലികൾക്കിടയിൽ ചെറിയ ട്രൂപ്പുകൾക്ക് വേണ്ടി രാത്രികളിൽ മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്കാരൻ മണിയുടെ ഈ ‘രാത്രിയോട്ടം’ അവസാനിച്ചത് കലാഭവനിൽ ആബേലച്ചന്റെ അടുത്താണ്. സ്റ്റേജിലെ മണിയുടെ നമ്പറുകൾ കാണികൾ ഏറ്റെടുത്തു.

മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം പിന്നിടുകയാണ്. നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ? ഇല്ല, എന്ന് തന്നെയാണ് അതിന് ഉത്തരം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെന്ന പോലെ അടുത്ത് വന്ന് അധിക നേരമാകും മുൻപേ അകന്നു പോയൊരാൾ. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ജനങ്ങളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ. ഇന്നും ആ വേർപാട് മലയാളികളെ നൊമ്പരപ്പെടുത്തുന്നു.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. പഠിത്തത്തിൽ മിടുക്കനായിരുന്നില്ല മണി. എന്നാൽ, കലാ കായിക രംഗത്ത് ഒന്നാമൻ. 1987ൽ കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. 10ാം ക്ലാസിൽ രണ്ടുവട്ടും തോറ്റപ്പോൾ പഠനം അവസാനിപ്പിച്ചു. മണൽ വാരിയും ഓട്ടോ ഓടിച്ചും തെങ്ങു കയറിയും അയാൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടു.

വിശപ്പ് പ്രാണൻ പൊട്ടിച്ചപ്പോഴും അയാൾ കല കൈവിട്ടില്ല. അത് അയാൾക്ക് വരുമാനമാർഗം കൂടിയായിരുന്നു. പലവക ജോലികൾക്കിടയിൽ ചെറിയ ട്രൂപ്പുകൾക്ക് വേണ്ടി രാത്രികളിൽ മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്കാരൻ മണിയുടെ ഈ ‘രാത്രിയോട്ടം’ അവസാനിച്ചത് കലാഭവനിൽ ആബേലച്ചന്റെ അടുത്താണ്. സ്റ്റേജിലെ മണിയുടെ നമ്പറുകൾ കാണികൾ ഏറ്റെടുത്തു.

വെള്ളിത്തിരയിൽ നിന്ന് താഴെ ഇറങ്ങിവരാൻ ഈ താരത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകൾക്കിടയിലും സുഹൃത്തുകൾക്കും ആരാധകർക്കും ഇടയിലേക്ക് മണിയെന്ന സൂപ്പർ താരം ഇറങ്ങിവന്നു. നാടൻ പാട്ടുകളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും പാടി സ്റ്റേജിന് തീപിടിപ്പിച്ചു. ഒരു തലമുറയുടെ വേടനും ഡബ്‌സിയും ഹനുമാൻകൈൻഡും എല്ലാം മണിയായിരുന്നു, കലാഭവൻ മണി.

ആ അതുല്യ കലാകാരൻ വിടവാങ്ങിയിട്ട് 10 വർഷമാകുന്നു. കാലം വേഗം ഒഴുകുന്നു. ആളുകൾ പാച്ചിലിലാണ്. പക്ഷേ, ‘ഞാനും എന്റെ അളിയനും കൂടി…’എന്ന പാട്ട് മണിയുടെ ശബ്ദത്തിൽ എവിടെ നിന്നെങ്കിലും കേട്ടാൽ നമ്മൾ സഡൻ ബ്രേക്ക് ഇട്ടുപോകും. അതാണ് ഈ ചാലക്കുടിക്കാരന്റെ പവറ്!

Hot this week

‘നിങ്ങള്‍ക്ക് അതാണ് ആഗ്രഹമെങ്കില്‍ ആ സ്ഥാനം കൂടി ഞാന്‍ കൊടുക്കാം’; അതൃപ്തി പറയാതെ പറഞ്ഞ് കെ സി

വി ഡി സതീശനെ അഭിനന്ദിച്ചെങ്കിലും, അതൃപ്തി പറയാതെ പറഞ്ഞ് എഐസിസി ജനറല്‍...

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ...

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ്...

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ...

Topics

‘നിങ്ങള്‍ക്ക് അതാണ് ആഗ്രഹമെങ്കില്‍ ആ സ്ഥാനം കൂടി ഞാന്‍ കൊടുക്കാം’; അതൃപ്തി പറയാതെ പറഞ്ഞ് കെ സി

വി ഡി സതീശനെ അഭിനന്ദിച്ചെങ്കിലും, അതൃപ്തി പറയാതെ പറഞ്ഞ് എഐസിസി ജനറല്‍...

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ...

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ്...

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ...

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ...

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല്...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...
spot_img

Related Articles

Popular Categories

spot_img