നോമ്പും വേഷപ്പകർച്ചകൾക്കിടയിലെ ആത്മീയതയും

“യേശുവോട് ചേർന്നിരിപ്പതു എത്ര മോദമേ, യേശുവിനായ് ജീവിക്കുന്നത് എത്ര ഭാഗ്യമേ…”
സന്ധ്യാപ്രാർത്ഥനയിൽ മുഴങ്ങിയ ആ ഗാനശകലത്തിന് അന്ന് പതിവിലും വലിയൊരു അർത്ഥവ്യാപ്തി തോന്നി. അമ്പതു നോമ്പിന്റെ വിശുദ്ധിയിലേക്ക് ചുവടുവെക്കുന്ന വിശ്വാസികൾ, പ്രാർത്ഥനയുടെ മൗനം, കണ്ണുകളിൽ തിളങ്ങുന്ന പ്രത്യാശ—എല്ലാം ചേർന്ന് വലിയൊരു ആത്മീയ ഉണർവിന്റെ സൂചന പോലെ തോന്നിപ്പിച്ചു.

സന്ധ്യാനമസ്കാരത്തിന് നിറഞ്ഞൊഴുകിയ ജനക്കൂട്ടം കണ്ടപ്പോൾ ഹൃദയം സന്തോഷിച്ചു. ഞായറാഴ്ച കുർബാനകളിൽ പതിവായി  കാണാത്ത ചില മുഖങ്ങൾ, പതിവായി മിണ്ടാതിരുന്നവർ—എല്ലാവരും പുഞ്ചിരിയോടെ, പരസ്പരം കൈകോർത്ത്, ഒരുമിച്ചുനിന്നു. പ്രാർത്ഥനാ ഭവനത്തിന്റെ ചുവരുകൾക്കുള്ളിൽ ആ ദിവസങ്ങളിൽ സ്നേഹത്തിന്റെ ഒരു പുതു ഭാഷ പിറന്നതുപോലെ തോന്നി.

നമസ്കാരത്തിന് ശേഷമുള്ള കഞ്ഞിയും പയറും വെറുമൊരു ആഹാരമായിരുന്നില്ല; അതൊരു സ്നേഹവിരുന്നായിരുന്നു. എന്നാൽ ആ വിരുന്നിലെ ചർച്ചകൾക്ക് രണ്ട് തട്ടുകളുണ്ടായിരുന്നു. ഒരു വശത്ത് വചനപ്രസംഗത്തിന്റെ ആത്മീയ ആഴങ്ങളെങ്കിൽ, മറുവശത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടേറിയ വിശകലനങ്ങൾ.

ദിവസങ്ങൾ കടന്നുപോയി. വീണ്ടും പ്രാർത്ഥനയ്ക്കെത്തിയപ്പോൾ കണ്ടത് മറ്റൊരവസ്ഥയായിരുന്നു. പൂരത്തിന്റെ കൊടിയിറങ്ങിയ മൈതാനം പോലെ ശാന്തമെങ്കിലും ആത്മീയതയുടെ ആവേശമില്ലാത്ത ഒരു ശൂന്യത അവിടെ നിഴലിച്ചു. വചനം വായിക്കാൻ ആർക്കും താല്പര്യമില്ല; പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാവരും അന്യോന്യം നോക്കി തലകുനിച്ചിരിക്കുന്നു. ആ മൗനത്തിന് നിരാശയുടെ കൈപ്പായിരുന്നു.

അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ആ സ്നേഹപ്രകടനങ്ങളും വചന വ്യാഖ്യാനങ്ങളും വെറും അഭിനയം മാത്രമായിരുന്നുവെന്ന്. സ്വന്തം താല്പര്യങ്ങൾക്കായി അണിഞ്ഞ ആത്മീയ മുഖംമൂടികൾ, ലക്ഷ്യം സാധിച്ചതോടെ അഴിഞ്ഞു വീണിരിക്കുന്നു. ജയിച്ചവരുടെ ഉള്ളിൽ അമിതാവേശവും തോറ്റവരുടെ ഉള്ളിൽ ദൈവത്തോടുള്ള പരിഭവവും നിറഞ്ഞപ്പോൾ പ്രാർത്ഥന വെറുമൊരു ചടങ്ങായി മാറി.

“മനുഷ്യർ കാണേണ്ടതിനല്ല, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കാണേണ്ടതിനാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്” എന്ന യേശുവിന്റെ വചനം ഇവിടെ ഓർമ്മിക്കപ്പെടുന്നു. പുറംഭക്തിയുടെ പ്രദർശനം ആത്മീയതയ്ക്ക് പകരമാവില്ല. ദൈവസന്നിധിയിൽ പ്രാർത്ഥനയുടെ വില അതിന്റെ സത്യസന്ധതയിലാണ്. അത് ഉള്ളിലെ സ്വാർത്ഥതയെയും അധികാരമോഹങ്ങളെയും വേഷപ്പകർച്ചകളെയും ക്രൂശിക്കലാണ്.

അമ്പതു നോമ്പ് എന്നത് ഭക്ഷണമുപേക്ഷിക്കൽ മാത്രമല്ല; അത് അഹന്തയെയും സ്വാർത്ഥലാഭങ്ങളെയും ഉപേക്ഷിക്കൽ കൂടിയാണ്. സ്വന്തം നേട്ടങ്ങൾക്കായി ആത്മീയതയെ ഉപകരണമാക്കുമ്പോൾ അവിടെ ആത്മീയത പരാജയപ്പെടുകയും ലൗകികത വിജയിക്കുകയും ചെയ്യുന്നു. ജയപരാജയങ്ങൾക്കപ്പുറം സഹോദരനെ സ്നേഹിക്കാനും ക്രിസ്തുവിന്റെ എളിമ ധരിക്കാനും കഴിയുമ്പോഴാണ് നമ്മുടെ നോമ്പ് അർത്ഥവത്താകുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ ആവേശം ഒരു ‘മായ’ ആയിരുന്നുവെങ്കിൽ, ഇന്നത്തെ ഈ മൗനം ഒരു വലിയ ‘സത്യമാണ്’. നമ്മുടെ ഭക്തിയും സ്നേഹവും ലൗകികമായ നേട്ടങ്ങളെ മുൻനിർത്തിയുള്ളതാണെങ്കിൽ അത് വെറും മണൽപ്പുറത്ത് പണിത വീടുപോലെയാണ്. മണൽപ്പുറത്ത് പണിത ഭക്തിയുടെ വീടുകൾ തകരുമ്പോൾ, പാറമേൽ പണിത സത്യസന്ധമായ വിശ്വാസം മാത്രമേ അവശേഷിക്കൂ. ഈ ലോകത്തിൽ കാണുന്നതെല്ലാം മായയാണെന്നും ദൈവത്തിന്റെ സ്നേഹം മാത്രമാണ് ശാശ്വതമെന്നും തിരിച്ചറിയുന്നിടത്ത് യഥാർത്ഥ നോമ്പ് ആരംഭിക്കുന്നു.

Hot this week

‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം...

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ...

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി...

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

 മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ...

Topics

‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി

കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം...

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ...

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി...

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

 മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ...

ഫിലഡൽഫിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്റർ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു

അമേരിക്കയിലെ ഫിലഡൽഫിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ചാപ്റ്റർ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് നിസ്വാർത്ഥവും നിബന്ധനകളില്ലാത്തതുമായ സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകാൻ തീരുമാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ ചെയർമാൻ സാബു സ്കറിയ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ യോഗം, യുഡിഎഫ് മുന്നണി ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ നിലനിൽപ്പിനും വികസനത്തിനും അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഡോ. ഈപ്പൻ ഡാനിയൽ തന്റെ പ്രസംഗത്തിൽ, പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും, സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ഇടപെടൽ ഉത്തരവാദിത്വപരമായിരിക്കണമെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതിലൂടെ വികസനോന്മുഖമായ ഒരു ഭരണകൂടം കേരളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ സാബു സ്കറിയ, ഫിലഡൽഫിയ ചാപ്റ്റർ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അറിയിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്യാമ്പെയിനുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ ഏകോപിതമായി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, പ്രവാസി മലയാളികളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞു. ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, സഹായ പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, സംഭാവനകളുടെ കൃത്യമായ വിതരണ രേഖ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, പോൾ വർക്കി, തോമസ്കുട്ടി വർഗീസ്, ജി കെ ജോൺ, ഷാജി സുകുമാരൻ, ജെയിംസ് പീറ്റർ, മാർഷൽ വറുഗീസ് എന്നിവർ യുഡിഎഫ് സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി, കേരളത്തിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഐഒസി ഫിലാഡൽഫിയ ചാപ്റ്റർ ആഹ്വാനം ചെയ്തു.

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും ! ഹൂസ്റ്റണിൽ നടന്ന  അങ്കത്തട്ട് @അമേരിക്ക  ജനശ്രദ്ധ പിടിച്ചു പറ്റി

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട്...
spot_img

Related Articles

Popular Categories

spot_img