തിരുവല്ലയ്ക്ക് മാറ്റം ഉണ്ടാകണം. ഒരു നാടിന് വേണ്ട ഒരുപാട് കാര്യങ്ങളുടെ കുറവ് തിരുവല്ലയ്ക്ക് ഉണ്ട്. ഒരു പബ്ലിക് ലൈബ്രറിയോ കമ്മ്യൂണിറ്റി ഹാളോ തീയറ്ററോ ഇല്ല. തിരുവല്ലയ്ക്ക് മാറ്റം കൊണ്ടുവരുന്നവർക്കാണ് ഇത്തവണ വോട്ട് ചെയ്യുമെന്നും ബ്ലെസി പറഞ്ഞു.
മാത്യു ടി തോമസും വർഗീസ് മാമനും സുഹൃത്തുക്കൾ ആണ്. തിരുവല്ലയ്ക്ക് ഒരു സാംസ്കാരിക കേന്ദ്രം അടക്കം വേണം. കഴിഞ്ഞ കാലങ്ങളിൽ ചിലയാളുകൾ അതിന് തടസ്സം നിന്നിട്ടുണ്ട്. തമാശ പറയുന്ന വരെയാണ് കോമാളി എന്ന് വിളിക്കുന്നത്.
ഒരാളെ കരയിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് ചിരിപ്പിക്കാൻ. ഏറ്റവും എളുപ്പത്തിലുള്ള പണിയാണ് ഒരാളെ ചിരിപ്പിക്കുക എന്ന ചിന്തയിൽ നിന്നാണ് ഇത്തരം പരാമർശങ്ങൾ വരുന്നത്. കോമാളി എന്നത് അഭിനയത്തിൽ ഏറ്റവും അധികം സാധ്യതയുള്ള ഇടമാണ്. കോമാളി ഒരു ചെറിയ കാര്യമല്ല എന്നും സംവിധായകൻ ബ്ലെസി കൂട്ടിച്ചേർത്തു.



