രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരി. കേന്ദ്ര സഹമന്ത്രി രവനീത് ബിട്ടുവിനെ ‘ഒറ്റുകാരൻ’ എന്ന് വിളിച്ച വിഷയത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.രാഹുൽഗാന്ധി സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ഹർദീപ് സിംഗ് പുരി ആരോപിച്ചു. രാഹുൽ എല്ലാ സീമകളും ലംഘിച്ചു. രാജ്യത്തെ വഞ്ചിക്കുന്നവരെയാണ് ഒറ്റുകാരൻ എന്ന് വിശേഷിപ്പിക്കാറുള്ളത്. രാജ്യത്തിനുവേണ്ടിയുള്ള സിഖ് ജനതയുടെ സേവനങ്ങളെ രാഹുൽ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രകോപനം ഉണ്ടാക്കിയതോടെയാണ് രാഹുൽ ഒറ്റുകാരൻ എന്ന് ബിട്ടുവിനെ വിളിച്ചത്. പാർലമെന്റിന്റെ അന്തസ്സ് കാക്കാൻ രാഹുൽഗാന്ധിക്ക് കഴിയുന്നില്ല. പാർലമെന്റ് അംഗമാകാൻ രാഹുൽ യോഗ്യനല്ലെന്നും ബിട്ടു വിമർശനം ഉന്നയിച്ചിരുന്നു. യുദ്ധം ജയിച്ച് വന്നതാണോയെന്ന് സമരം ചെയ്യുന്ന എം പിമാരെ ബിട്ടു പരിഹസിച്ചതാണ് തുടക്കം.


