ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. പ്രചാരണയോഗങ്ങളിൽ ആളെ കുറയ്ക്കാൻ ഡിഎംകെ ശ്രമിക്കുന്നു. അഴിമതി മാത്രം ചെയ്യുന്ന ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു. ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും വിജയ് പറഞ്ഞു.
അഴിമതി മാത്രം ചെയ്യുന്ന ഡി എം കെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു. പ്രഗത്ഭനായ കരുണാനിധിയ്ക്ക് പോലും അതിന് സാധിച്ചിട്ടില്ല. പിന്നെ എങ്ങനെ എം കെ സ്റ്റാലിനെ കൊണ്ട് സാധിക്കുമെന്ന് വിജയ് ചോദിച്ചു. ടിവികെയെ തടയാൻ പരമാവധി കുറ്റം പറഞ്ഞ് അണ്ണാഡിഎംകെയും അതിനായി ശ്രമിക്കുന്നു. പ്രചാരണയോഗങ്ങളിൽ ആളെ കുറയ്ക്കാൻ എസ് ഒപി പ്രഖ്യാപിച്ച് ഡി എം കെ ശ്രമിക്കുന്നുവെന്ന് വിജയ് ആരോപിച്ചു.
രണ്ടു പാർട്ടികൾ മാത്രം തമിഴ്നാട് ഭരിച്ചാൽ മതിയെന്നാണ് ഇവരുടെ തീരുമാനം. 2026 തിരഞ്ഞെടുപ്പിൽ ഇത് മാറുമെന്ന് വിജയ് പറഞ്ഞു. കർഷകരെയും മത്സ്യതൊഴിലാളികളെയും എല്ലാം ഡി എം കെ മറന്നു. എന്നാൽ ടി വി കെ അവർക്ക് ഒപ്പമാണ്. അധികാരത്തിൽ എത്തിയാൽ കർഷകർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ടി വി കെ സർക്കാർ ഒരുക്കും. അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളും. പത്ത് ഏക്കർ വരെ ഭൂമിയുള്ളവരുടെ വായ്പയിൽ 50 ശതമാനം എഴുതി തള്ളും. രണ്ടേക്കർ വരെ ഭൂമിയുള്ള കർഷകരുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.



