പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികതാവളങ്ങളെ ലക്ഷ്യം വയ്ക്കാൻ ഇറാൻ ചൈനീസ് ചാര ഉപഗ്രഹത്തെ ആശ്രയിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. 2024ലാണ് ഐ ആർ ജി സി ചൈനീസ് ചാരഉപഗ്രഹം രഹസ്യമായി വാങ്ങിയത്. TEE-01B എന്ന ഉപഗ്രഹം ചൈനീസ് കമ്പനിയായ എർത്ത് ഐ -യിൽ നിന്നാണ് ഐ ആർ ജി സി വാങ്ങിയത്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിന്റെ ചിത്രങ്ങൾ മാർച്ച് 13,14,15 തീയതികളിൽ ഉപഗ്രഹം എടുത്തിരുന്നു. സൈനികതാവളം ആക്രമിക്കപ്പെട്ടത് ട്രംപ് മാർച്ച് 14ന് സ്ഥിരീകരിച്ചിരുന്നു.
ഇറാൻ യുദ്ധം ഇനി അധികം നീളില്ലെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത്. രണ്ടു ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് തുടരും. ചർച്ചകൾക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തന്നെ നേതൃത്വം നൽകും. നിലവിൽ ഇരു രാജ്യങ്ങളും യുറേനിയം സമ്പുഷ്ടീകരണ വിഷയത്തിൽ ധാരണയായെങ്കിലും, കാലാവധിയുടെ കാര്യത്തിലാണ് തർക്കം. ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.



