ആണവോർജ ചർച്ചകള്‍ക്ക് തയ്യാർ, പക്ഷേ ഇനി യുഎസ് ആക്രമണം ഉണ്ടാകരുത്; താക്കീതുമായി ഇറാൻ

ഇറാൻ ആണവോർജം സംബന്ധിച്ച നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ തയാറാണെന്ന് വിദേശകാര്യ ഉപമന്ത്രി മജിദ് തഖ്ത്-റവാഞ്ചി. എന്നാല്‍ ഇനി ഇറാനുള്ളിലേക്ക് ഒരു ആക്രമണം ഉണ്ടാകില്ല എന്ന കാര്യത്തിൽ യുഎസ് ഉറപ്പ് നൽകണമെന്നും മജിദ് റവാഞ്ചി ആവശ്യപ്പെട്ടു. ബിബിസിയുമായുള്ള അഭിമുഖത്തിലായിരുന്നു ഇറാന്‍ വിദേശകാര്യ ഉപമന്ത്രിയുടെ പ്രതികരണം.

സമാധാനപരമായ ആവശ്യങ്ങൾക്കായി ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും മജിദ് റവാഞ്ചി അറിയിച്ചു. എന്നാൽ ആണവായുധ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഇറാൻ തയാറാകണമെങ്കിൽ ആക്രമണം ഉണ്ടാകില്ലെന്നുള്ള ഉറപ്പ് യുഎസ് നൽകണം. മധ്യസ്ഥർ വഴി ഇറാനോട് ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ചർച്ചകൾ നടക്കുന്നതിനിടയിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന “വളരെ പ്രധാനപ്പെട്ട ചോദ്യത്തിൽ” യുഎസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മജിദ് തഖ്ത്-റവാഞ്ചി പറഞ്ഞു.

ഉപരോധങ്ങളില്‍ ഇളവു അനുവദിക്കുകയാണെങ്കില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുമോ എന്ന ബിബിസി ലേഖകന്റെ ചോദ്യം മജിദ് റവാഞ്ചി തള്ളിക്കളഞ്ഞു. “എന്തിന് അത്തരമൊരു നിർദേശത്തിന് തങ്ങള്‍ സമ്മതിക്കണം” എന്നായിരുന്നു റവാഞ്ചിയുടെ മറുചോദ്യം. 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ പദ്ധതികള്‍ സമാധാനപരമാണെന്ന് വിദേശകാര്യ ഉപമന്ത്രി ആവർത്തിച്ചു. സർക്കാരിന്റെ ചില നടപടികളെക്കുറിച്ച് ഇറാനിലെ ജനങ്ങള്‍ക്ക് വിമർശനങ്ങൾ ഉണ്ടാകാമെങ്കിലും വിദേശ ആക്രമണത്തെ അവർ ഒന്നിച്ച് നേരിടുമെന്നും റവാഞ്ചി കൂട്ടിച്ചേർത്തു.

2025ല്‍ ലോകശക്തികളുമായി ഉണ്ടാക്കിയ ആണവ നിയമം, വാണിജ്യ ആണവ നിലയങ്ങൾക്ക് ഇന്ധനത്തിന് ആവശ്യമായ 3.67 ശതമാനം പരിശുദ്ധിയിൽ കൂടുതൽ യുറേനിയം സമ്പുഷ്ടമാക്കാൻ ഇറാനെ അനുവദിക്കുന്നില്ല. മാത്രമല്ല, ഫോർദോ നിലയത്തില്‍ ഒരു തരത്തിലുള്ള സമ്പുഷ്ടീകരണവും നടത്താന്‍ പാടില്ലെന്നും നിർദേശമുണ്ടായിരുന്നു. എന്നാല്‍, ഇറാന്‍ ഈ കരാറിനെ മറികടന്നുവെന്നാണ് ഇസ്രയേലും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍, ഇറാന്‍ ആണവായുധങ്ങള്‍ നിർമിക്കുന്നതിന് വ്യക്തമായ തെളിവ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇത്തരം രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

വർഷങ്ങളായുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്, ജൂൺ 13 ന് ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരും കമാന്‍ഡമാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാനും തിരിച്ചടിച്ചതോടെയാണ് പശ്ചിമേഷ്യ സംഘർഷ ഭൂമിയായത്.

ജൂണ്‍ 22ന് പുലർച്ചെയാണ് യുഎസ് ഇറാനെ ആക്രമിക്കുന്നത്. ഫോർദോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ നിലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യുഎസ് ആക്രമണം. സൈനിക നീക്കത്തില്‍ മൂന്ന് ആണവ കേന്ദ്രങ്ങളും തകർന്നതായായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ആക്രമണങ്ങൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും ആണവോർജ സംഭരണികൾ പൂർണമായി തകർന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞത്.

Hot this week

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും...

ഇന്ധന പ്രതിസന്ധിയും കുതിച്ചുയരുന്ന ഇലക്ട്രിക് വാഹന വിപണിയും: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ മാറ്റങ്ങൾ

ലോകമെമ്പാടും ഇപ്പോൾ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധിയും അതിവേഗം വളരുന്ന ഇലക്ട്രിക്...

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന്...

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക്...

അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ...

Topics

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും...

ഇന്ധന പ്രതിസന്ധിയും കുതിച്ചുയരുന്ന ഇലക്ട്രിക് വാഹന വിപണിയും: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ മാറ്റങ്ങൾ

ലോകമെമ്പാടും ഇപ്പോൾ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധിയും അതിവേഗം വളരുന്ന ഇലക്ട്രിക്...

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന്...

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക്...

അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ...

നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....

ട്രൈസ്റ്റേറ്റ് കേരളാ ഫോറം  ഓണം ആഗസ്റ്റ് 22 നു  വോൾക്സ്ഫെസ്റ്റ് വെറൈൻ  ഓഡിറ്റോറിയത്തിൽ

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍),  ജോര്‍ജ്ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, (ഐ.റ്റി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ്ജ് (സ്‌പോര്‍ട്‌സ്), ജോൺ പണിക്കര്‍  (ഓഡിറ്റര്‍) എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രെവർത്തിക്കുന്നു. വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഐക്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവം ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ ഓണം, സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാബലി രാജാവിന്റെ സ്മരണയിലാണ് ആഘോഷിക്കുന്നത്. മഹാബലി രാജാവിന്റെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും നാടായിരുന്നു. മഹാബലിയെ പാതാളത്തിലേക്ക് അയച്ചെങ്കിലും, വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ സന്ദർശിക്കാൻ മഹാബലിക്ക് അനുമതി ലഭിച്ചു എന്ന ഐതിഹാസിക കഥയാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനം. ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, വടം വലി, വള്ളംകളി, തിരുവാതിര, പുലിക്കളി തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ആകർഷകമായ ഓണസദ്യ എന്നിവയോടെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവത്തിൽ ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ തിരഞ്ഞെടുക്കുന്നു

15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 16-04-2026 രാവിലെ...
spot_img

Related Articles

Popular Categories

spot_img