അടിമുടി പാരമ്പര്യങ്ങളുടെ പുല്‍കോർട്ട്; വിംബിള്‍ഡണ്‍ ഐക്കോണിക്കാകുന്നത് എങ്ങനെ?

വിംബിള്‍ഡണ്‍, 148 വര്‍ഷത്തെ ചരിത്രം. ടെന്നീസിലെ ഏറ്റവും ഐക്കോണിക്കായ ഗ്രാൻഡ് സ്ലാം. റാക്കെറ്റില്‍ ഐതിഹാസകത എഴുതി ചേര്‍ക്കണമെങ്കില്‍ സെന്റർ കോര്‍ട്ട് കീഴടക്കണമെന്ന് ഇതിഹാസങ്ങള്‍ പറയാറുണ്ട്. കോർട്ടിലെ പുല്‍നാമ്പുകളില്‍ തുടങ്ങി സുവർണകിരീടത്തിന് മുകളിലിരിക്കുന്ന കുഞ്ഞുപൈനാപ്പിൾ വരെ പേറുന്ന കഥകളും ചരിത്രവും പാരമ്പര്യവുമാണ് അതിന് കാരണം. വിംബിള്‍ഡണിനെ ഏസ്തറ്റിക്കായി നിലനിർത്തുന്ന നിരവധി ഘടകങ്ങള്‍ വേറെയുമുണ്ട്.

കോര്‍ട്ടില്‍ നിന്ന് സർവ് ചെയ്തുതുടങ്ങാം. ടെന്നീസ് പിറവി കൊണ്ടത് പുല്‍കോർട്ടിലാണ്. വിംബിള്‍ഡണിന് പുറമെ ഓസ്ട്രേലിയൻ ഓപ്പണ്‍, യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയാണ് മറ്റ് ഗ്രാൻഡ് സ്ലാമുകള്‍. ഒരുകാലഘട്ടം വരെ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും പുല്‍കോർട്ടിലായിരുന്നു, പിന്നീടാണ് ഹാര്‍ഡ് കോര്‍ട്ടിലേക്കുള്ള മാറ്റം സംഭവിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ എല്ലാക്കാലത്തും ക്ലെയില്‍ തന്നെയായിരുന്നു നിലകൊണ്ടത്.

അതായത് ടെന്നീസിന്റെ തനത് പാരമ്പര്യം പേറുന്ന പുല്‍കോര്‍ട്ടില്‍ അവശേഷിക്കുന്ന ഓരേയൊരു ഗ്രാൻഡ് സ്ലാമാണ് വിംബിള്‍ഡണ്‍. പുല്‍കോര്‍ട്ടായതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് അവരുടെ ടെന്നീസിന്റെ ക്വാളിറ്റി ഇവിടെ പരീക്ഷിക്കപ്പെടും. ഹാര്‍ഡ് കോര്‍ട്ടിന് സമാനമായല്ല പന്തിന്റെ ബൗണ്‍സും മൂവ്മെന്റുമൊക്കെ ഇവിടെ സംഭവിക്കുന്നത്. കാലവസ്ഥയും ഇവിടെ നിര്‍ണായക ഘടകമാകും.

പുല്‍കോര്‍ട്ടില്‍ വിജയിക്കാനാകുന്നവര്‍ ടെന്നീസില്‍ പൂര്‍ണത കൈവരിക്കുമെന്നും പറയപ്പെടാറുണ്ട്.

വിംബിള്‍ഡൻ കോര്‍ട്ടുകളില്‍ ഉപയോഗിക്കുന്ന പുല്‍നാമ്പുകള്‍ക്കും പ്രത്യേകതയുണ്ട്. പെരണിയല്‍ റൈഗ്രാസ് എന്ന പുല്‍വര്‍ഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. പോയ്‌സി എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് പെരണിയല്‍ റൈഗ്രാസ്. എട്ട് മില്ലി മീറ്ററാണ് മൈതാനത്ത് നിന്നുള്ള പുല്ലിന്റെ ഉയരം. ഒൻപത് ടണ്‍ ഗ്രാസ് സീഡ്‌സാണ് ഇതിനായി പ്രതിവ‍ര്‍ഷം ഉപയോഗിക്കുന്നത്. പുല്ലുകളുടെ ആരോഗ്യം നിലനി‍ര്‍ത്തുന്നതിനായി കൃത്യമായ പരിപാലനം എല്ലാ ദിവസവും ഉണ്ടാകും.

ഇതിനായി മാത്രം 15 സ്ഥിരപരിപാലകരാണുള്ളത്. ചാമ്പ്യൻഷിപ്പിന്റെ സമയത്ത് ഇത് 28 ആയി ഉയ‍ര്‍ത്തും. ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നിസ് ഗ്രൗണ്ടിന്റെ കീഴിലുള്ള 42 ഏക്കര്‍ ഭൂമിയിലാണ് വിംബിള്‍ഡണ്‍ ഗ്രൗണ്ടുള്ളത്. 42,000 കാണികളെ ഉള്‍ക്കൊള്ളാൻ കഴിയും. 18 ചാമ്പ്യൻഷിപ്പ് ഗ്രാസ് കോര്‍ട്ട്, 20 പരിശീലന ഗ്രാസ് കോര്‍ട്ട്, എട്ട് അമേരിക്കൻ ക്ലെ കോര്‍ട്ട് എന്നിവചേരുന്നതാണ് വിംബിള്‍ഡണ്‍.

ഇനി വിംബിള്‍ഡണിന്റെ ഏസ്തെറ്റിക്ക്‌സിലേക്ക് വരാം. കളിക്കാരുടേയും കാണികളുടേയും വസ്ത്രധാരണമാണ് പ്രധാനപ്പെട്ട ഒന്ന്. വിംബിള്‍ഡണ്‍ കോർട്ടില്‍ പ്രവേശിക്കുന്ന താരങ്ങള്‍ക്ക് തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കാൻ അനുമതിയുള്ളത്. ഓഫ് വൈറ്റ്, ക്രീം തുടങ്ങിയ നിറങ്ങള്‍ അനുവദിക്കില്ല. ഷൂസ്, ഷൂ ലെയ്‌സ്, സോള്‍, ഹെഡ് ബാൻഡ്, ആം ബാൻഡ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റ് നിറങ്ങള്‍ വസ്ത്രത്തില്‍ അനുവദനീയമാണ്, ഒറ്റ വരപോലുള്ളവ. പക്ഷെ ഒരു സെന്റിമീറ്ററിലധികം വീതിയുണ്ടാകാൻ പാടില്ലെന്നതും നിബന്ധനകളില്‍പ്പെടുന്നു. ഇതിനെതിരെ പലവിധ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുമുണ്ട്. കാണികളുടെ കാര്യത്തിലേക്ക് വന്നാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട നിയമങ്ങളില്ലെങ്കിലും സെന്റര്‍ കോര്‍ട്ടിലും കോ‍ര്‍ട്ട് നമ്പര്‍ വണ്ണിലും മത്സരം വീക്ഷിക്കാനെത്തുമ്പോള്‍ ക്വാഷല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് പറയാറുള്ളത്.മറ്റ് ഗ്രാൻഡ് സ്ലാമുകളില്‍ മെൻ എന്ന് വിമൻ എന്നുമാണ് താരങ്ങളെ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, വിംബിള്‍ഡണില്‍ ലേഡിസ് എന്നും ജെന്റില്‍മാൻ എന്നുമാണ്. ബഹുമാനത്തിന്റെ പ്രതീകമായാണ് ഈ രീതിയെ കണക്കാക്കുന്നത്.

വിംബിള്‍ഡണിന്റെ ഐഡെന്റിറ്റികളിലൊന്നാണ് സ്ട്രൊബെറി പഴങ്ങള്‍. വിംബിള്‍ഡണ്‍ ഡെസേര്‍ട്ടായി അറിയപ്പെടുന്നത് സ്ട്രോബെറിയും ക്രീമുമാണ്. ആദ്യ വിംബിള്‍ഡണ്‍ മുതല്‍ നിലനില്‍ക്കുന്ന ഒന്നാണിത്. വിംബിള്‍ഡണ്‍ ആരംഭിക്കുന്നതും സ്ട്രൊബറി സീസണും ഒരേ സമയമായിരുന്നു. ദീര്‍ഘനാള്‍ നിലനില്‍ക്കാത്തതുകൊണ്ട് തന്നെ അന്നൊക്കെ വിലയും കൂടുതലായിരുന്നു, സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലുള്ള വിഭാഗത്തിന് മാത്രം ലഭിക്കുന്ന ഒന്നായിരുന്നു അത്, ടെന്നീസും. പ്രതിവര്‍ഷം 28,000 കിലോഗ്രാം സ്ട്രോബെറിയാണ് വിംബിള്‍ഡണ്‍ വേദികള്‍ക്കായി മാറ്റിവെക്കുന്നത്. 10,000 ലിറ്റ‍ര്‍ ഫ്രഷ് ക്രീമും ഉപയോഗിക്കപ്പെടുന്നു.

വിംബിള്‍ഡണിന്റെ ജെന്റില്‍ മാൻ ട്രോഫിക്ക് മുകളിലുള്ള കുഞ്ഞ് പൈനാപ്പിള്‍ പ്രൗഢിയുടെ സൂചകമാണ്. ഇതിന് പിന്നിലുണ്ട് നൂറ്റാണ്ടുകളുടെ കഥ. 1400 കളില്‍ ക്രിസ്റ്റഫര്‍ കൊളമ്പസാണ് പൈനാപ്പിള്‍ ആദ്യമായി യൂറോപ്പിലെത്തിക്കുന്നത്. വിചിത്രരൂപവും മധുരവും പൈനാപ്പിളിന് പ്രാചാരം നേടിക്കൊടുക്കുകയും ചെയ്തു. യൂറോപ്പില്‍ 19-ാം നൂറ്റാണ്ടില്‍ വളരെ വിരളമായി മാത്രം ലഭിക്കുന്ന പഴമായിരുന്നു പൈനാപ്പിള്‍. അതിസമ്പന്നര്‍ക്ക് മാത്രം ഇറക്കുമതി ചെയ്യാൻ കഴിയുന്ന ഒന്നായി ഇത് മാറുകയും ചെയ്തു.

Hot this week

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

Topics

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത്...

മോഹൻലാലും സംഘവും  ഹൂസ്റ്റണിൽ എത്തി ചേർന്നു 

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച  മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ,1980കളിൽസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, മലയാള സിനിമയിലെ അഭിനയരീതികൾ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങൾ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂർത്ത ഭാവങ്ങൾ, സ്വാഭാവികമായ വികാരാവിഷ്‌കാരം — ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു. മോഹൻലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവിൽ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘർഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തിൽ തകർന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി — ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേർന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളിൽ ഒരാളാക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാൽതെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാർഡുകൾ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുംഫിലിംഫെയർ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകൾ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂർണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സിനിമാ ലോകത്തിന് പുറത്തും മോഹൻലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയൽആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകൾ, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയിൽ, 19 വർഷങ്ങളുടെ ഇടവേളക്ക്  ശേഷംമോഹൻലാലും സംഘവും വീണ്ടും അമേരിക്കയിൽ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല. 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land,T ൽ അരങ്ങേറുന്ന “കിലുക്കം 25” എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളമലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. മോഹൻലാലിന്റെയും സംഘത്തിന്റെയും ഈ സന്ദർശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടർച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കൻ മലയാള സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാൻ പോവുകയാണ്. അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷമാണ് — കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്....

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ...
spot_img

Related Articles

Popular Categories

spot_img