“ബിജെപി കിച്ചൻ ക്യാബിനറ്റായി മാറി” രാജീവ് ചന്ദ്രശേഖറിനെതിരെ കോർ കമ്മിറ്റിയില്‍ രൂക്ഷ വിമർശനം

ബിജെപിയിൽ ഉൾപാർട്ടി കലഹം പുകയുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ല. എല്ലാത്തിനേയും കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാർട്ടിയെ തകർക്കും. ഹിന്ദുത്വയാണ് പാർട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്നും മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോർ കമ്മിറ്റിയില്‍ പറഞ്ഞു.

നേതൃത്വത്തിനെതിരെ മുരളീധര പക്ഷവും രൂക്ഷ വിമർശനമാണ് കോർ കമ്മറ്റിയില്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ ചില മുൻ സംസ്ഥാന അധ്യക്ഷൻമാരെ മാത്രം വിളിക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് സി. കൃഷ്ണകുമാർ ചോദിച്ചു. സംസ്ഥാന നേതൃയോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻമാരെ വിളിക്കുന്നതാണ് കീഴ്വഴക്കം. ചിലരെ മാത്രം ഒഴിവാക്കുന്നത് പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും. ഇപ്പോൾ നടക്കുന്നത് പാർട്ടിയുടെ സിസ്റ്റത്തിനെതിരെയുള്ള കാര്യങ്ങൾ. ഇപ്പോൾ പല യോഗങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണെന്നും നേതാക്കള്‍ പറഞ്ഞു.

പ്രസിഡന്റിനേക്കാൾ വലിയ സൂപ്പർ പ്രസിഡന്റായി എം.ടി. രമേശ് മാറുന്നുവെന്ന് പി. സുധീർ ആരോപിച്ചു. അമിത്ഷാ തിരുവനന്തപുരത്ത് വരുന്ന കാര്യം എം.ടി. രമേശ് നേതൃയോഗത്തിൽ പ്രസംഗിക്കുമ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് സുധീർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് സംഘടനാ കാര്യങ്ങൾ തീരുമാനിക്കാൻ ആര് അധികാരം നൽകിയെന്നും ചോദ്യം ഉയർന്നു. ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പി.കെ. കൃഷ്ണദാസ് വിഭാഗത്തിൻ്റെ നേതാവായി മാറി. പാർട്ടി കിച്ചൻ ക്യാബിനറ്റായി മാറി. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ അറിയാത്തവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ജില്ല പ്രസിഡൻ്റുമാരെ സംസ്ഥാന പ്രസിഡൻ്റ് പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല. 14 ജില്ലാ ഇൻചാർജുമാരിൽ 12 പേരും പി.കെ. കൃഷ്ണദാസ് വിഭാഗത്തിലുള്ളവരാണ്. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഒരു കാര്യത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനമുണ്ടായി.

ബിജെപിയിൽ ഉൾപാർട്ടി കലഹം പുകയുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ല. എല്ലാത്തിനേയും കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാർട്ടിയെ തകർക്കും. ഹിന്ദുത്വയാണ് പാർട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്നും മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോർ കമ്മിറ്റിയില്‍ പറഞ്ഞു.

നേതൃത്വത്തിനെതിരെ മുരളീധര പക്ഷവും രൂക്ഷ വിമർശനമാണ് കോർ കമ്മറ്റിയില്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ ചില മുൻ സംസ്ഥാന അധ്യക്ഷൻമാരെ മാത്രം വിളിക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് സി. കൃഷ്ണകുമാർ ചോദിച്ചു. സംസ്ഥാന നേതൃയോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻമാരെ വിളിക്കുന്നതാണ് കീഴ്വഴക്കം. ചിലരെ മാത്രം ഒഴിവാക്കുന്നത് പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും. ഇപ്പോൾ നടക്കുന്നത് പാർട്ടിയുടെ സിസ്റ്റത്തിനെതിരെയുള്ള കാര്യങ്ങൾ. ഇപ്പോൾ പല യോഗങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണെന്നും നേതാക്കള്‍ പറഞ്ഞു.

പ്രസിഡന്റിനേക്കാൾ വലിയ സൂപ്പർ പ്രസിഡന്റായി എം.ടി. രമേശ് മാറുന്നുവെന്ന് പി. സുധീർ ആരോപിച്ചു. അമിത്ഷാ തിരുവനന്തപുരത്ത് വരുന്ന കാര്യം എം.ടി. രമേശ് നേതൃയോഗത്തിൽ പ്രസംഗിക്കുമ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് സുധീർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് സംഘടനാ കാര്യങ്ങൾ തീരുമാനിക്കാൻ ആര് അധികാരം നൽകിയെന്നും ചോദ്യം ഉയർന്നു. ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പി.കെ. കൃഷ്ണദാസ് വിഭാഗത്തിൻ്റെ നേതാവായി മാറി. പാർട്ടി കിച്ചൻ ക്യാബിനറ്റായി മാറി. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ അറിയാത്തവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ജില്ല പ്രസിഡൻ്റുമാരെ സംസ്ഥാന പ്രസിഡൻ്റ് പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല. 14 ജില്ലാ ഇൻചാർജുമാരിൽ 12 പേരും പി.കെ. കൃഷ്ണദാസ് വിഭാഗത്തിലുള്ളവരാണ്. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഒരു കാര്യത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനമുണ്ടായി.

മുരളീധരനെയും സുരേന്ദ്രനെയും അപമാനിക്കാൻ ശ്രമം നടക്കുന്നതായി ഒരു വിഭാഗം ആരോപിച്ചു. നിർണായക യോഗത്തിൽ രണ്ട് മാസം മുൻപ് വരെ പാർട്ടിയെ നയിച്ച സുരേന്ദ്രനെ മാറ്റി നിർത്തിയത് ആരുടെ താല്‍പ്പര്യമെന്നു കൃഷ്ണകുമാർ ചോദിച്ചു. സംഘടനയെ ബൂത്തു തലത്തിൽ ശക്തമാക്കിയ പ്രസിഡന്റ് ആയിരുന്ന മുരളീധരനെ യോഗത്തിൽ വിളിക്കാതിരുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും കൃഷ്ണകുമാർ യോഗത്തില്‍ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ. സുരേന്ദ്രന്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ബിജെപിക്ക് കിട്ടേണ്ട ഭൂരിപക്ഷ സമുദായ വോട്ടുകൾ എല്‍ഡിഎഫിലേക്ക് പോയി. ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. ക്രിസ്ത്യൻ നേതാക്കളെ കളത്തിലിറക്കിയ തന്ത്രം പാളിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നിലമ്പൂരിൽ കൃഷ്ണകുമാറിനെയും സുധീറിനെയും പൂർണമായും മാറ്റി നിർത്തിയത് ശരിയായില്ലെന്ന് മുരളീധരനും സുരേന്ദ്രനും ആരോപിച്ചു.

Hot this week

 1,910 കോടി രൂപ അറ്റാദായം നേടി എച്ച്ഡിഎഫ്സി ലൈഫ്; 6% വർധന

2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിര ഇൻഷുറൻസ് കമ്പനിയായ...

ഇന്ത്യയിലെ ആദ്യ കോംപ്ലെക്സ് എയർവേ സിംപോസിയം അമൃതയിൽ ശ്രദ്ധേയമായി

ശ്വാസനാള സംബന്ധമായ രോഗങ്ങളുടെ നവീന ചികിത്സാരീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി...

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ്...

അമേരിക്കയിൽ ഇന്ത്യൻ വംശജയായ പ്രമുഖ കോടതി പരിഭാഷക മീനു ബത്ര ഇമിഗ്രേഷൻ കസ്റ്റഡിയിൽ

ദശകങ്ങളായി അമേരിക്കയിൽ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക...

‘യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തില്ല, ഒരിക്കലും ഹോര്‍മുസ് അടയ്ക്കില്ലെന്ന് ആര്‍ക്കും വാക്കുകൊടുത്തില്ല’; ട്രംപിന്റെ അവകാശവാദങ്ങള്‍ ഒന്നൊന്നായി തള്ളി ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

Topics

 1,910 കോടി രൂപ അറ്റാദായം നേടി എച്ച്ഡിഎഫ്സി ലൈഫ്; 6% വർധന

2025-26 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിര ഇൻഷുറൻസ് കമ്പനിയായ...

ഇന്ത്യയിലെ ആദ്യ കോംപ്ലെക്സ് എയർവേ സിംപോസിയം അമൃതയിൽ ശ്രദ്ധേയമായി

ശ്വാസനാള സംബന്ധമായ രോഗങ്ങളുടെ നവീന ചികിത്സാരീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി...

ഇസ്രായേൽ-ലെബനൻ താൽക്കാലിക വെടിനിർത്തൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ

ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ്...

അമേരിക്കയിൽ ഇന്ത്യൻ വംശജയായ പ്രമുഖ കോടതി പരിഭാഷക മീനു ബത്ര ഇമിഗ്രേഷൻ കസ്റ്റഡിയിൽ

ദശകങ്ങളായി അമേരിക്കയിൽ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക...

‘യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തില്ല, ഒരിക്കലും ഹോര്‍മുസ് അടയ്ക്കില്ലെന്ന് ആര്‍ക്കും വാക്കുകൊടുത്തില്ല’; ട്രംപിന്റെ അവകാശവാദങ്ങള്‍ ഒന്നൊന്നായി തള്ളി ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍...

നിര്‍ണായക പ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; സ്ഥിരീകരിച്ച് ട്രംപും

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍...
spot_img

Related Articles

Popular Categories

spot_img