നിലന്പൂരിലുണ്ടായത് തെരഞ്ഞെടുപ്പുകാലത്തെ സ്വാഭാവിക പരിശോധനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് അവരുടെ ജോലിയാണ്. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നത് താന്തോന്നിത്തരമാണെന്നും ഗോവിന്ദൻ പ്രതികരിച്ചു. എന്തെങ്കിലും മറച്ചുവയ്ക്കാന്‍ ഉള്ളവര്‍ക്കാണ് പരിശോധന നടക്കുമ്പോള്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടാകുന്നത്. യുഡിഎഫിന്റേത് തെരഞ്ഞെടുപ്പ് കാലത്തെ നാടകമാണ്. മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് പെട്ടി വിവാദം ഉയര്‍ത്തുന്നത്. കമ്മീഷന്റെ പരിശോധനയില്‍ എല്‍ഡിഎഫ് ഇടപെടില്ല. എല്‍ഡിഎഫുകാരുടെ വാഹനവും പെട്ടിയും പരിശോധിക്കാം. ഉദ്യോഗസ്ഥരോടുള്ള ഷാഫിയുടെയും രാഹുലിന്റെയും പെരുമാറ്റം താന്തോന്നിത്തരമാണെന്നും ഗോവിന്ദൻ വിമർശിച്ചു.
