ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏഴുമണിയോടെ ആരംഭിച്ചു . സംസ്ഥാനത്തെ 20 ജില്ലകളിലായി 122 നിയോജകമണ്ഡലങ്ങളിൽ ഏകദേശം 3.7 കോടി വോട്ടർമാരാണ് ഉള്ളത്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
15 മന്ത്രിമാർ അടക്കം 1302 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരത്തിന്. 354 പ്രശ്നബാധിത ബൂത്തുകളിലെ വോട്ടിങ് സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.



