തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള മഴയാണ് നിലവിൽ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, നീലഗിരി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായ ചെന്നൈ അയപ്പാക്കത്ത്, നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. റോഡിൽ വെള്ളം കയറിയതോടെ, ഗതാഗതം ഭാഗികമായി സ്തംഭിച്ചു.
ന്യൂനമർദമായി മാറിയ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുകയാണ്. അതേസമയം, ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 479 ആയി. 350 പേരെ കാണാനില്ല. മൂന്ന് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 1289 വീടുകൾ പൂർണമായി തകർന്നു. 44,556 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.



