30ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

30ാമത് ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ആഫ്രിക്കന്‍ ചലച്ചിത്ര ലോകത്തെ, പ്രത്യേകിച്ചും പശ്ചിമാഫ്രിക്കന്‍ സിനിമയുടെ, പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നാണ് അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ. 2015ല്‍ അദ്ദേഹത്തിന്റെ വിഖ്യാതചിത്രം ടിംബുക്തു കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും, ഫ്രാന്‍സിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ സീസര്‍ അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 2007ല്‍ നടന്ന 60ാമത് കാന്‍ ചലച്ചിത്രമേളയില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ട്രോഫി, 2012ലെ കാന്‍ മേളയില്‍ പ്രത്യേക പുരസ്‌കാരം എന്നിവ സിസ്സാക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കുടിയേറ്റം, ആധുനികതയുടെ പ്രതിസന്ധികള്‍, പാശ്ചാത്യ-ആഫ്രിക്കന്‍ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലുകള്‍, മതതീവ്രവാദത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍, ദാരിദ്ര്യം, പ്രതീക്ഷ എന്നിവയെല്ലാം അരനൂറ്റാണ്ടിനടുത്ത് നീണ്ട കരിയറില്‍ സിസ്സാക്കോയുടെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായി. സൗന്ദര്യാത്മകതയുടെയും ശക്തമായ സാമൂഹിക പ്രമേയങ്ങളുടെയും സമന്വയമാണ് സിസ്സാക്കോയുടെ ചിത്രങ്ങള്‍. മനുഷ്യന്റെ അന്തസ്സും ചെറുത്തുനില്‍പ്പും അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ പകര്‍ന്നുനല്‍കുന്നു.

വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൗറിത്താനിയയിലെ കിഫയില്‍ 1961ല്‍ ജനിച്ച അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ കുട്ടിക്കാലത്ത് മാലിയിലേക്ക് കുടിയേറി. തുടര്‍ന്ന് സിനിമാ പഠനത്തിനായി റഷ്യയിലേക്ക് പോകുകയും മോസ്‌കോവിലെ ഗെരാസിമോവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാറ്റോഗ്രാഫിയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു. 1990ല്‍ സംവിധാനം ചെയ്ത ദി ഗെയിം എന്ന ഹ്രസ്വചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് ഒന്‍പത് ഫീച്ചര്‍ സിനിമകളും നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സിസ്സാക്കോ സംവിധാനം ചെയ്തിട്ടുണ്ട്.

കരിയറിന്റെ തുടക്കം മുതല്‍ തന്നെ സിസ്സാക്കോയുടെ സിനിമകള്‍ മുന്‍നിര ചലച്ചിത്രമേളകളില്‍ ഇടംപിടിച്ചിരുന്നു. ലൈഫ് ഓണ്‍ എര്‍ത്ത്, വെയിറ്റിംഗ് ഫോര്‍ ഹാപ്പിനെസ്, ബാമാകോ എന്നിവ കാന്‍ ചലച്ചിത്രമേളയിലും, ടിംബുക്തു കാന്‍ മേളയില്‍ പ്രധാന മത്സര വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. ഈ ചിത്രങ്ങളെല്ലാം ആഗോളതലത്തില്‍ മികച്ച നിരൂപക പ്രശംസ നേടി. കാനില്‍ പാം ദോറിനായി മത്സരിച്ച ഏക ആഫ്രിക്കന്‍ സംവിധായകനാണ് സിസ്സാക്കോ.

30ാമത് ഐഎഫ്എഫ്കെയില്‍ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയുടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലൈഫ് ഓണ്‍ എര്‍ത്ത് (1997), വെയിറ്റിങ് ഫോര്‍ ഹാപ്പിനെസ് (2002), ബമാക്കോ (2006), ടിംബുക്തു (2014), ബ്ലാക്ക് ടീ (2024) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2009ലാണ് ഐഎഫ്എഫ്കെയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മൃണാള്‍സെന്‍, ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ്, സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറ, ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്ലോക്കിയോ, ഇറാന്‍ സംവിധായകരായ ദാരിയുഷ് മെഹര്‍ജുയി, മജീദ് മജീദി, ചെക് സംവിധായകന്‍ ജിറി മെന്‍സല്‍, റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സോകുറോവ്, അര്‍ജന്റീനന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്, ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ്, ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍, പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി, ഹോങ്കോങ് സംവിധായിക ആന്‍ ഹുയി തുടങ്ങിയവരാണ് ഇതുവരെ ഈ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു പ്രതിഭകള്‍.

Hot this week

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന്...

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക്...

അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ...

നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....

ട്രൈസ്റ്റേറ്റ് കേരളാ ഫോറം  ഓണം ആഗസ്റ്റ് 22 നു  വോൾക്സ്ഫെസ്റ്റ് വെറൈൻ  ഓഡിറ്റോറിയത്തിൽ

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍),  ജോര്‍ജ്ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, (ഐ.റ്റി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ്ജ് (സ്‌പോര്‍ട്‌സ്), ജോൺ പണിക്കര്‍  (ഓഡിറ്റര്‍) എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രെവർത്തിക്കുന്നു. വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഐക്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവം ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ ഓണം, സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാബലി രാജാവിന്റെ സ്മരണയിലാണ് ആഘോഷിക്കുന്നത്. മഹാബലി രാജാവിന്റെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും നാടായിരുന്നു. മഹാബലിയെ പാതാളത്തിലേക്ക് അയച്ചെങ്കിലും, വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ സന്ദർശിക്കാൻ മഹാബലിക്ക് അനുമതി ലഭിച്ചു എന്ന ഐതിഹാസിക കഥയാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനം. ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, വടം വലി, വള്ളംകളി, തിരുവാതിര, പുലിക്കളി തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ആകർഷകമായ ഓണസദ്യ എന്നിവയോടെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവത്തിൽ ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Topics

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന്...

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക്...

അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ...

നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....

ട്രൈസ്റ്റേറ്റ് കേരളാ ഫോറം  ഓണം ആഗസ്റ്റ് 22 നു  വോൾക്സ്ഫെസ്റ്റ് വെറൈൻ  ഓഡിറ്റോറിയത്തിൽ

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍),  ജോര്‍ജ്ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, (ഐ.റ്റി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ്ജ് (സ്‌പോര്‍ട്‌സ്), ജോൺ പണിക്കര്‍  (ഓഡിറ്റര്‍) എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രെവർത്തിക്കുന്നു. വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഐക്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവം ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ ഓണം, സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാബലി രാജാവിന്റെ സ്മരണയിലാണ് ആഘോഷിക്കുന്നത്. മഹാബലി രാജാവിന്റെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും നാടായിരുന്നു. മഹാബലിയെ പാതാളത്തിലേക്ക് അയച്ചെങ്കിലും, വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ സന്ദർശിക്കാൻ മഹാബലിക്ക് അനുമതി ലഭിച്ചു എന്ന ഐതിഹാസിക കഥയാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനം. ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, വടം വലി, വള്ളംകളി, തിരുവാതിര, പുലിക്കളി തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ആകർഷകമായ ഓണസദ്യ എന്നിവയോടെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവത്തിൽ ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ തിരഞ്ഞെടുക്കുന്നു

15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 16-04-2026 രാവിലെ...

ഇറാനെ ആക്രമിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ  ട്രംപ് സമ്മതിച്ചു; വെളിപ്പെടുത്തലുമായി ജോൺ കെറി

ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം...

മാത്യു പെറിയുടെ മരണം: ‘കെറ്റാമൈൻ ക്വീൻ’ ജസ്‌വീൻ സംഘയ്ക്ക് 15 വർഷം തടവ്

പ്രശസ്ത ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് എത്തിച്ചുനൽകിയ...
spot_img

Related Articles

Popular Categories

spot_img