വെർജിനിയ∙ ഗർഭം അലസിപ്പിക്കാൻ കാമുകിക്ക് ചായയിൽ അബോർഷൻ പിൽ കലർത്തി നൽകിയ സിക്കന്തർ ഇമ്രാനെന്ന പാക്കിസ്ഥാന് ഡോക്ടർക്ക് തടവ്. കാമുകിക്ക് അവരറിയാതെ ചായയിൽ മരുന്നു കലർത്തി നൽകുകയായിരുന്നു സിക്കന്തർ. പതിനേഴ് ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെയാണ് ഇയാൾ ഇല്ലാതാക്കിയത്.
സിക്കന്തര്‍ ഇമ്രാനെ വിവിധ വകുപ്പുകളായി 20 വര്‍ഷത്തെ ജയില്‍ വാസത്തിന് കോടതി ശിക്ഷിച്ചു .എന്നാൽ മൂന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനാണു മെയ് 18 ന് ആര്‍ലിംഗ്ടണ്‍ കൗണ്ടി ജഡ്ജി വിധി പ്രസ്താവിച്ചത്. മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനും ജഡ്ജി ഉത്തരവിട്ടു
ഗർഭസ്ഥ ശിശുവിന്റെ കൊലപാതക കുറ്റം ചുമത്തി കഴിഞ്ഞ വർഷമാണ് ഡോക്ടറെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ വീട്ടിൽ സന്ദർശനത്തി നെത്തിയതായിരുന്നു കാമുകി ബ്രൂക്ക്. സംസാരത്തിനിടിയിൽ ബ്രൂക്കിന് നൽകിയ ചായയിൽ അബോർഷൻ പിൽ ചേർത്തു നൽകുകയായിരുന്നു. വിധി പറയുന്നതിനു മുമ്പ് ഡോക്ടർക്ക് ചില ആനുകൂല്യങ്ങൾ നൽകണമെന്ന് ബ്രൂക്ക് കോടതിയോട് അഭ്യർഥിച്ചിരുന്നു.
Comments