ഹൂസ്റ്റൺ∙ എയിഡ്സ് രോഗമാണെന്നു കണ്ടെത്തിയതിനുശേഷം അതു മറച്ചു വച്ച് ഭാര്യയുമായി ലൈംഗീക ബന്ധം പുലർത്തിയ കരിം ഷെയ്ക്കാനിക്ക് (34) കോടതി മുപ്പതുവർഷം തടവ് ശിക്ഷ വിധിച്ചു. 2016 ൽ ചാർ്ജ് ചെയ്ത കേസിൽ 2018 ജൂൺ 20 നായിരുന്നു കോടതി ശിക്ഷവിധിച്ചത്.
ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് ഇരുവരും രോഗ പരിശോധനയക്ക് വിധേയരായി. യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. യുവാവിന്റെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നുവെന്നാണ് തന്നോടു പറഞ്ഞതെന്ന് യുവതി കോടതിയിൽ മൊഴി നൽകി. ഇതിനുശേഷം ഇരുവരും വിവാഹിതരായി. 2013 ലായിരുന്നു വിവാഹം.
ദന്ത ഡോക്ടറെ സന്ദർശിച്ച യുവതിയുടെ വായിൽ എന്തോ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ വിശദ പരിശോധനയിൽ ഇവർക്ക് എയിഡ്സ് രോഗം ഉള്ളതായി കണ്ടെത്തി. ഭർത്താവ് അറിഞ്ഞു കൊണ്ടുതന്നെയാണ് ഭാര്യക്ക് ഈ രോഗം പകർന്നു നൽകിയതെന്ന് കോടതി കണ്ടെത്തി. കുറ്റം സമ്മതിച്ച കരിമീനെ കോടതി മുപ്പതു വർഷത്തേക്ക് ശിക്ഷിച്ചു.
Comments